Wednesday, July 29, 2020

ബീമാപ്പള്ളിയിൽ അന്നൊരിക്കൽ ...

ല്ലാത്തൊരു ആത്മീയാനുഭവം അതാണ് ബീമാപ്പള്ളി.. ഭൂമിയിൽ ചിലയിടങ്ങൾ അങ്ങിനെയാണ് . വിശ്വാസികൾക്ക് അത് ആത്മനിർവൃതിയുടെ തീരങ്ങൾ. അവിശ്വാസികൾക്ക് ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുള്ളൊരിടം... ഏതായാലും അങ്ങിനെയൊരനുഭവമാണ് അവിടെ ചെന്നപ്പോൾ എനിക്കുമുണ്ടായത്..  വൈകുന്നേരത്തോടെയാണ് ഞാനും അനൂഫും കുടുംബവും ഒന്നിച്ചു അവിടെ സന്ദർശിച്ചത്..






വിശാലമായ മണൽപ്പരപ്പിൽ ഒരു വലിയ പള്ളി... വിശാലമായ അകംപള്ളി .. ഏതു സമയവും നല്ല കടൽകാറ്റ് .. എന്തോ ഒരു പ്രത്യേകതയുണ്ട് ..
ചില കാഴ്ചകൾ  നമുക്ക് എത്ര അനുഭവിച്ചാലും മതിയാവില്ല.. കാറ്റേറ്റ് അകംപള്ളിയിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ.....മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇനിയും വരണം എന്ന് മനസ്സിൽ കുറിച്ചു ...
ജീവിതത്തിൽ സൂഫികൾക്കു മാത്രം അനുഭവയോഗ്യമാവുന്ന ആത്മീയാനുരാഗം ... അതാണ് അതുതന്നെയാണ് എനിക്കും അവിടെ അനുഭവപ്പെട്ടത് ..

ഇനി അല്പം  ബീമാപ്പള്ളിയുടെ ചരിത്രം പറയാം... . ദിവ്യശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സെയ്ദുനിസ ബീമ ബീവിയുടെയും മകൾ സെയ്ദു ഷുഹാദ മഹീൻ അബുബാക്കറുടെയും ശവകുടീരം സ്ഥിതിചെയ്യുന്ന ബീമാപ്പള്ളി ദർഗ ഷരീഫ് പേരുകേട്ടതാണ്. എല്ലാ വർഷവും എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ഇവിടം  ഒരു ഉത്സവം നടക്കുന്നു. ആകർഷകമായ മിനാരങ്ങളുമുള്ള  കെട്ടിടമാണ് ബീമാപ്പള്ളി മസ്ജിദ്. മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന അത്ഭുതശക്തികളുള്ള ബീമ ബീവിയുടെ ശവകുടീരമാണ് ഈ പള്ളിയിലെ പ്രധാന ആകർഷണം. എല്ലാ മതവിശ്വാസികളും ബീമാപ്പള്ളിയിൽ നേർച്ചയ്ക്  വരുന്നുണ്ട് .
ഞങ്ങൾ അവിടെ നിൽക്കുമ്പോഴും കുറെ ആളുകൾ സന്ദർശകരായി അവിടെ വന്നു പോവുന്നു......


 ഇനി ബീമാപള്ളിയെ കുറിച്ച് സാക്ഷാൽ വിക്കിപീഡിയ തന്നെ പറയട്ടെ.....


കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം നൽകുകയുള്ളൂ എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

Continue Reading.....

Google