Wednesday, February 2, 2022

ജടായുപ്പാറ

 

ജടായുവും സമ്പാതിയും സൂര്യനെ തൊടാൻ മത്സരിച്ചു പറന്നതും ജടായുവിന്റെ ചിറകുകൾ അതി തീക്ഷ്ണമായ സൂര്യപ്രകാശത്താൽ കത്താൻ തുടങ്ങിയപ്പോൾ സമ്പാതി അനിയനെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചതും .... ഈ കഥ ടീച്ചർ ക്ലാസ്സിൽ വിവരിക്കുമ്പോൾ ക്ലാസ്സ് നിശ്ചലമായിരുന്നു.... പിൻ ഡ്രോപ് സയലൻസ് എന്ന് പറയാറില്ലെ അതു തന്നെ.


അന്നു മുതൽ എനിക്കിഷ്ടമാണ് ജടായുവിനേയും സമ്പാതിയേയും .... 

രാമയണത്തിലെ തീരെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരേടാണ് ജടായു എന്ന പക്ഷി രാജന്റെത് . രാവണൻ സീതയെ അപഹരിച്ചു പുഷ്പകവിമാനത്തിൽ കയറി പോകുമ്പോൾ ജടായു രാവണനുമായി ഘോരയുദ്ധം നടത്തുന്നു ... ഏറെ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവിൽ ജടായുവിന്റെ രണ്ട് ചിറകും ഭേദിച്ച് രാവണൻ സീതയുമായി കടന്നു കളയുന്നു. 
സീതയെ തേടിയിറങ്ങിയ രാമ ലക്ഷ്മണന്മാർ ജടായു വിനെ കണ്ടെത്തുന്നതിലൂടെ രാവണൻ പോയ വഴി രാമന് ജടായു പറഞ്ഞു കൊടുക്കുന്നു. അങ്ങിനെ അങ്ങിനെ പോവുന്നു ജടായുവിന്റെ കഥ.. ( ആകാശ യാത്ര സാധ്യമാക്കുന്ന 
 പുഷ്പക വിമാനവും പ്രവാചകൻ ഏഴാനാകാശ യാത്ര നടത്തിയ ബുറാഖ് ... എല്ലാ മതങ്ങളിലും കാണാം ഇങ്ങനെ പലതും. വിശ്വാസികൾക്ക് അത് സത്യവും അവിശ്വാസികൾക്ക് അത് അസത്യവും ആണ്. മിത്തും റിയാലിറ്റിയും ചേർന്നതാണ് എല്ലാ മതങ്ങളും ....) 

ജടായുവിന്റെ പേരിലുമുണ്ട് ഒരു പൂർണ്ണകായ പ്രതിമ.
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമ നിർമ്മിച്ചിട്ടുണ്ട്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്. 

ഈയിടെ ജടായുപ്പാറ കാണാൻ ചടയമംഗലത്തേക്ക് ഒരു യാത്ര പോയി പ്രിയ സുഹൃത്ത് അനൂഫുമൊത്ത്..

തുടരും

No comments:

Google