തെങ്കാശിക്കാറ്റ്
തമിഴ്‌നാട്ടിലെ തെങ്കാശിയിൽ പശ്ചിമഘട്ട ചുരങ്ങൾക്കിടയിലൂടെ വീശിയടിക്കുന്ന തെങ്കാശിക്കാറ്റ്....
ആ കാറ്റിൽ അടി മുടി ഇളകിയാടുന്ന കരിമ്പനകൾ എന്ത് മനോഹര കാഴ്ചയാണെന്നോ ...
യാത്രയുടെ വൈബ് അത് കൂടെയുള്ളവർ കൂടിയാണ്... ഇപ്രാവശ്യം ഞങ്ങൾ പതിമൂന്ന് പേർ. കളിയും പാട്ടും ചിരിയുമായി രണ്ടു ദിവസം പോയതറിഞ്ഞില്ല.
വഴിയോരങ്ങളിലെ തണുത്ത കാറ്റേറ്റ്, കരിമ്പനകളുടെ താളത്തിനൊപ്പം ഞങ്ങൾ പാടിയ പാട്ടുകൾക്ക് പ്രത്യേക ഒരു ഭംഗിയായിരുന്നു. കുറ്റാലം വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തിൽ വീണു കുളിച്ചതും, പ്രകൃതിയുടെ മടിത്തട്ടിൽ തെങ്കാശിക്കാറ്റിന്റെ സംഗീതം കേട്ട് മനസ്സ് നിറച്ചതുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണ്.
കുറ്റാലത്തെ കുളിർമയിൽ, രാജകീയ ഓർമ്മകളോടെ ഒരു താമസം
തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിൽ, പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കുറ്റാലം കേരള പാലസിലെ താമസം വേറിട്ടതും മനോഹരവുമായ ഒരു അനുഭവമായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്ന (Summer Palace) ഈ കൊട്ടാരം നിലവിൽ കേരള പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ്.
പ്രകൃതിമനോഹരമായ പച്ചപ്പും വിസ്തൃതമായ മാന്തോപ്പുകളും നിറഞ്ഞ ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. കാടിന്റെയും പച്ചപ്പിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ നഗരകോലാഹലങ്ങളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം നൽകാൻ ഈ താമസം സഹായിക്കും.
ചെങ്കോട്ട, കുറ്റാലം വെള്ളച്ചാട്ടം എന്നിവയ്ക്ക് വളരെ അടുത്തായതിനാൽ സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നു. കുറ്റാലത്തെ കുളിർമയുള്ള കാലാവസ്ഥയും ചിറ്റാറിന്റെ സംഗീതവും ഈ താമസത്തിന് മാറ്റുകൂട്ടുന്നു.
രാജകീയ ചരിത്രവും പ്രകൃതിഭംഗിയും ഒന്നിക്കുന്ന ഈ കൊട്ടാരത്തിലെ താമസം മനസ്സിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന മനോഹരമായ ഒരു ഓർമ്മയാണ്.
പശ്ചിമഘട്ടത്തിന്റെ ഔഷധതീർത്ഥം: കുറ്റാലം യാത്ര
പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന തണുത്ത കാറ്റും, മൂലികകളുടെ ഗുണങ്ങളടങ്ങിയ തെളിനീരുമാണ് കുറ്റാലം (Courtallam). തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിദത്ത വെള്ളച്ചാട്ടം "ദക്ഷിണേന്ത്യയുടെ സ്പാ" എന്നാണ് അറിയപ്പെടുന്നത്.
കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, ഔഷധസസ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന കുറ്റാലത്തെ വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നത് ശാരീരിക-മാനസിക ഉന്മേഷത്തിന് വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു. മൺസൂൺ കാലത്ത് പെയ്യുന്ന ചാറ്റൽ മഴയും വനത്തിലൂടെ എത്തുന്ന തണുത്ത കാറ്റും ഈ യാത്രയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്.
ഇത്തിരി കുഞ്ഞൻമാർ
യാത്രയിൽ ചിലപ്പോഴൊക്കെ ചില ജീവികളെ കാണാം നമ്മൾ തൊട്ടാൽ അത് പന്ത് പോലെയാകും . നമുക്ക് ഇത് ഒരു രസമാണെങ്കിലും അത് പൂർവ സ്ഥിതിയിലാവാൻ കുറച്ചു സമയമെടുക്കും... അവരെ തൊടാതെ അവരുടെ പാട്ടിന് വിട്ടേക്കുക.- പ്രധാന ചേരുവകൾ: സമ്പൂർണ്ണ ഗോതമ്പ് പാൽ (Wheat Milk), ധാരാളം പശുവിൻ നെയ്യ്, പഞ്ചസാര, കശുവണ്ടി എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
തിരുമലൈ കോവിലേക്ക്
തിരുമലൈ കോവിൽ (പൺപൊളി)
തെങ്കാശിയിൽ നിന്നും 8 - 10 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുമലൈ കോവിലിലെത്താം. തെങ്കാശിയുടെ പച്ചപ്പും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയും ഒത്തുചേരുന്ന ഒരിടം തിരയുകയാണെങ്കിൽ, പൺപൊളിയിലെ തിരുമലൈ കുമാരസ്വാമി ക്ഷേത്രത്തിലേക്ക് (തിരുമലൈ കോവിൽ) നിങ്ങളെ സ്വാഗതം ചെയ്യുന്നു. കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മലമുകളിലെ മുരുകൻ ക്ഷേത്രം പ്രകൃതിഭംഗി കൊണ്ടും ആത്മീയത കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 400 മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം. മലമുകളിലേക്ക് കയറാൻ കൃത്യം 624 പടികളുണ്ട്. വെയിൽ അടിക്കാതിരിക്കാൻ പടവുകൾക്ക് മുകളിൽ മേൽക്കൂര നിർമ്മിച്ചിട്ടുണ്ട്.പടികൾ കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി കുന്നിൻ മുകളിലേക്ക് വളഞ്ഞുപുളഞ്ഞ മനോഹരമായ റോഡുമുണ്ട്. ചെറുബസുകളും കാറുകളും വഴി മുകളിൽ വരെ എത്താം.
കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. ചുറ്റും പച്ചവിരിച്ച നെൽപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, അകലെ കോടമഞ്ഞ് മൂടിയ പശ്ചിമഘട്ട മലനിരകളും കാണാം.
മൊബൈൽ സ്‌ക്രീനുകളിൽ നിന്നും തിരക്കുകളിൽ നിന്നും മാറി, സൗഹൃദത്തിന്റെ ഇളംകാറ്റേറ്റ് ചിലവഴിച്ച ഈ രണ്ടു ദിവസങ്ങൾ ഉള്ളിൽ എന്നും ഒരു കുളിർമയായി ഉണ്ടാകും. യാത്രകൾ അവസനിക്കുന്നില്ല, അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് ഒരുമിച്ച് ഇറങ്ങും വരെ ഈ ഓർമ്മകൾ കൂടെയുണ്ടാകും.
മടക്കയാത്രയിലും മനസ്സിൽ തെങ്കാശിക്കാറ്റിന്റെ തണുപ്പും കൂടെയുള്ളവരുടെ ചിരിയുമായിരുന്നു. ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പിന്നിലേക്ക് മറയുന്ന കരിമ്പനക്കാടുകൾ അടുത്ത യാത്രയ്ക്കുള്ള ക്ഷണം പോലെ തോന്നിപ്പിച്ചു.
ചില യാത്രകൾ അങ്ങനെയാണ്, കണ്ട കാഴ്ചകളേക്കാൾ നമ്മെ ആഴത്തിൽ തൊടുന്നത് അതിൽ കൂടെയുണ്ടായിരുന്ന മനുഷ്യരും അവർ നൽകിയ ഓർമ്മകളുമാണ്.
പച്ച പട്ടുടുത്ത പാടങ്ങൾ, നിഷ്കളങ്കരായ നാട്ടുകാർ, തെങ്കാശിക്കാറ്റിന്റെ താളത്തിനൊപ്പം ആടിയുലയുന്ന കരിമ്പനക്കൂട്ടങ്ങൾ... ഇവയെല്ലാം ചേർന്നപ്പോൾ ഈ യാത്ര കേവലം കാഴ്ചകൾക്കപ്പുറം മനസ്സിന് തണുപ്പേകുന്ന ഒരു അനുഭവമായി മാറി.
കാശി വിശ്വനാഥർ ക്ഷേത്രത്തിന്റെ പ്രൗഢിയാർന്ന ഗോപുരവും, സുന്ദരപാണ്ഡ്യപുരത്തെ പച്ചപ്പുനിറഞ്ഞ പാടങ്ങളും, അടവിനയനാർ ഡാമിന്റെ കുളിർമയും തെങ്കാശിയുടെ ഭംഗി കൂട്ടുന്നു. ഐന്തരുവിയും മെയിൻ ഫോൾസുമടക്കം കുറ്റാലത്തെ തണുത്ത വെള്ളച്ചാട്ടങ്ങളിൽ വീണു കുളിച്ചതും, പ്രകൃതിയുടെ മടിത്തട്ടിൽ തെങ്കാശിക്കാറ്റിന്റെ സംഗീതം കേട്ട് മനസ്സ് നിറച്ചതുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണ്.
ഒപ്പമുണ്ടായിരുന്ന ആ 13 പേർക്കും, വഴികാട്ടിയായ പ്രകൃതിക്കും നന്ദി.യാത്രകൾ ഇവിടെ തീരുന്നില്ല... പുതിയ വഴികളും പുതിയ കാറ്റും തേടി വീണ്ടും ഇറങ്ങണം, ഈ സൗഹൃദത്തിന്റെ തണലിൽത്തന്നെ!
യാത്ര തുടരുന്നു. ശുഭയാത്ര നേർന്ന് വരൂ.......
🙏


































