Monday, July 6, 2020

താജ്മഹൽ കണ്ടവരും കാണാത്തവരും

തീരാത്ത സ്നേഹത്തിന്റെ സ്മാരകം അതാണ് താജ്മഹൽ.. ജീവിതത്തിൽ എനിക്കും ലഭിച്ചു അങ്ങിനെ ഒരവസരം താജ്മഹൽ കാണാൻ....



പഠിപ്പു തീർന്നു നല്ല ഒരു ജോലിക്കായി ശ്രമിക്കുന്ന കാലം.. ജോബ് ഹണ്ടിങ് ( job hunting ) ന്റെ ഭാഗമായി ഗൾഫിൽ ഒരു ഇന്റർനാഷണൽ സ്കൂളിക്കുള്ള ഒഴിവിലേക്ക് ഞാനും അപേക്ഷിച്ചു.. ഫസ്റ്റ് റൌണ്ട് ടെലിഫോൺ ഇന്റർവ്യൂആണ് ..അത് കഴിഞ്ഞപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം മലയാളിയുടെ എന്നത്തേയും പ്രശ്നമായ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തന്നെ.ജോബ് മാർക്കറ്റിൽ അതിന് ഓരോമന പേരുണ്ട് അതാണ് Mother Tongue Influence ( MTI )  . ഇംഗ്ലീഷ് പറയുമ്പോൾ നാം അറിയാതെ നമ്മുടെ പുന്നാര മലയാള ഉച്ചാരണം കടന്നുവരും അത് തന്നെ കാര്യം..

അങ്ങിനെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ ' You are selected , You have to reach Delhi for the final interview' . അന്നുണ്ടായത്ര സന്തോഷം  ഗവണ്മെന്റ് ജോലി ലഭിച്ചപ്പൊ പോലും ഞാൻ അനുഭവിച്ചിട്ടില്ല... കാരണം ജോലി കിട്ടുക എന്നതിനേക്കാൾ ഡൽഹി കാണുക എന്നുള്ള മോഹം പൂവണിയാൻ പോവുന്നു.അതും നയാ പൈസ ചിലവില്ലാതെ....
ഡൽഹിക്കും തിരിച്ചും പോകാനുള്ള ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് അവരുടെ വക ഫ്രീ.....ഇന്റർവ്യൂ കൺഫെർമേഷൻ ഇമെയിൽ വന്നു... ഇന്റർവ്യൂ ഡേറ്റും വെന്യൂവും കിട്ടി... ഇനി യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം...

 ആദ്യമായിട്ടാണ് ഇത്രയും ദൂരം ഒറ്റയ്ക്ക് ...വീട്ടിൽ കാര്യം പറഞ്ഞപ്പോ ഒറ്റക്ക് പോവേണ്ട എന്ന ഉപദേശം... എന്ത് ചെയ്യും അവസാനം ഒരു ഉപായം കണ്ടെത്തി. പെങ്ങളെ മോൻ ജംഷിയെ കൂടെ കൂട്ടാൻ തീരുമാനിച്ചു..ഇക്കാര്യം പറഞ്ഞപ്പോ അവനു പെരുത്ത് സന്തോഷം . വടകര റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിസാമുദ്ധീൻ ട്രെയിനിൽ യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത...പിന്നെ അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ.. താജ്മഹൽ, ഇന്ത്യ ഗേറ്റ് , രാജ്ഘട്ട് , കുത്തബ്മിനാർ, ആഗ്ര കോട്ട....

എന്റെ ഓർമ്മ ശരിയാണെങ്കിൽ വടകരയിൽ നിന്നും രാവിലെ ബോര്ഡിങ്.. പക്ഷെ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ കാരണം  ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ കയറണം... അങ്ങിനെ രാവിലെ പരശുറാം എക്സ്പ്രസിൽ ഷൊർണ്ണൂരേക്ക്....

ട്രെയിൻ യാത്രകൾ നമുക്ക് തരുന്ന അനുഭവം അനിർവചനീയമാണ്.. പല തരത്തിലും വേഷത്തിലുമുള്ള ആളുകൾ... റെയിൽവേ പ്ലാറ്റ്ഫോമുകൾ ... യാത്ര തുടങ്ങിയതേ ഉള്ളു... ഞാൻ യാത്ര ചെയ്യുന്ന ബോഗിയിൽ അധികവും പട്ടാളക്കാർ.. അവധി കഴിഞ്ഞു കാശ്മീരിലേക്കും മറ്റും തിരിച്ചു പോവുന്നവർ... ഞങ്ങളെ കണ്ടപാടെ അവർക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു... ഞങ്ങളുടെ ബാഗ് ചെയിൻ ഇട്ട് പൂട്ടാത്തത് എന്തെ എന്ന് അവർ ചോദിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത് അവരൊക്കെ അവരുടെ ബാഗുകൾ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു.  സ്ലീപ്പർ കോച്ച് ആണെങ്കിലും ഇടക്ക് പലരും കയറി ഇറങ്ങുന്നു.. കേരളം വിട്ടാൽ  സ്ലീപ്പർ കോച്ച് ജനറൽ കോച്ച് എന്നുള്ള വ്യത്യാസമൊന്നുമില്ല... എല്ലാരും എല്ലാ ബോഗിയിലും യാത്ര ചെയ്യുന്നു...ട്രെയിൻ യാത്രയിൽ വെച്ച് കാണ്ണുർ സ്വദേശി രതീഷിനെ പരിചയപ്പെട്ടു.. കല്യാണം കഴിഞ്ഞു മടക്ക യാത്രയിലാണ് രതീഷ്.. CRPF ൽ ജോലി ചെയ്യുന്ന രതീഷ് കാശ്മീരിലേക്കാണ്... ഞങ്ങൾ ഒത്തിരി വിശേഷങ്ങൾ പറഞ്ഞു... എന്തോ മനസ്സുകൊണ്ട് രതീഷുമായി വേഗം അടുപ്പത്തിലായി...

ആ വർഷമായിരുന്നു ആദ്യമായി ഇൻസാസ് റൈഫിൾ ഇന്ത്യൻ പട്ടാളം ഉപയോഗിക്കാൻ തുടങ്ങിയത്...രതീഷ് അതിന്റെ പ്രവർത്തനവും മറ്റും എനിക്ക് വിശദീകരിച്ചു തന്നു...  രതീഷിനു പോകാനുള്ളത് മഞ്ഞുമലകളാൽ ചുറ്റപ്പെട്ട പഹൽഗാമിലേക്കാണ്..അവിടെ പലപ്പോഴും ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്കു പോകുമത്രേ.. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്.. ആദ്യമായി ഇത്രയും അടുത്ത് നമ്മുടെ ഒരു ധീര ജവാനുമൊത്ത് യാത്ര ചെയ്യാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിച്ചു... ട്രെയിൻ യാത്ര അങ്ങിനെയാണ്  നിനച്ചിരിക്കാതെ ചില അവസരങ്ങൾ നമ്മെ തേടി വരും.

ഞങ്ങളുടെ സുരക്ഷ എത്ര വേഗമാണ് രതീഷ് ഏറ്റെടുത്തത് .. അവന്റെ ബാഗുമായി ഞങ്ങളുടെ ബാഗും ചെയിൻ ഇട്ടു പൂട്ടി. ഞങ്ങളുടെ ലഗേജ് സുരക്ഷിതമാക്കി... ഇതാണ് ഒരു പട്ടാളക്കാരന്റെ മനസ്സ്. നമ്മൾ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമാവാൻ സ്വന്തം ജീവൻ ബലി കഴിക്കാൻ സ്വയം സന്നദ്ധരായവർ... രതീഷിന്റെ നാടും, വീടും ,ജോലിയും ഒക്കെ കുറെ സംസാരിച്ചു...എല്ലാവരും ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിട്ടും ഞാനും രതീഷും കുറെ നേരം പിന്നെയും സംസാരിച്ചിരുന്നു...കല്യാണം കഴിഞ്ഞു ഒറ്റക്ക് തിരിച്ചു പോവുന്നതിന്റെ ഒരു നോവ് അവന്റെ വാക്കുകളിൽ ഞാൻ വായിച്ചു... പിന്നെ എപ്പോഴോ ബർത്തിൽ കയറി കിടന്നു....പാള ത്തിലൂടെ ട്രെയിൻ ചക്രങ്ങൾ ഉരസുന്ന ശബ്ദം ... ഉറക്കം വരുന്നതേയില്ല  ..  ജംഷി മേലെ ബെർത്തിൽ നല്ല ഉറക്കം പിടിച്ചിരിക്കുന്നു..40  മണിക്കൂർ  നീളുന്ന ട്രെയിൻ യാത്ര ഒരനുഭവം തന്നെ...

കപ്പലണ്ടി ( കടല ) വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട് പക്ഷെ പുഴുങ്ങിയത് കഴിക്കുന്നത് ആദ്യമായിട്ടാണ് ..യാത്രയിലുടനീളം കപ്പലണ്ടി വിൽക്കുന്ന സ്ത്രീകളെ ധാരാളം കാണാം ..
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.  രതീഷ് നേരത്തെ ഉണർന്നെന്നു തോന്നുന്നു.. ട്രെയിനിന്റെ ജാലകത്തിലൂടെ ഓടി മറയുന്ന കാഴ്ചകൾ നോക്കിയിരിക്കയാണ് അവൻ. വല്ലാത്ത വിരഹ ദുഃഖം അവൻ അനുഭവിക്കുന്നെന്ന് മനസ്സിലായി... അന്ന് എന്റെ വിവാഹം കഴിയാത്തത് കൊണ്ട് വിരഹത്തിന്റെ വേദന എനിക്ക് അറിയില്ലായിരുന്നു... പിന്നെ ഗൾഫ് യാത്ര പോയപ്പോഴാണ് വിരഹം എന്താണെന്ന് ഞാൻ അറി ഞ്ഞത് .

അടുത്ത സ്റ്റേഷനിൽ വെച്ചു ഹിജിഡകൾ  കൂട്ടത്തോടെ കംപാർട്മെന്റിൽ കയറാൻ തുടങ്ങി .. രതീഷ് നേരത്തെ ആ കാര്യം സൂചിപ്പിച്ചതിനാൽ ഞാൻ ചില മുൻകരുതൽ എടുത്തിരുന്നു.. അവർ യാത്രക്കാരോട് പൈസ ആവശ്യപ്പെടുന്നുണ്ട്.. പൈസ കൊടുത്തില്ലെങ്കിൽ പാവാട പൊക്കി കാണിക്കുക പോലുള്ള വിക്രിയകൾ അവർ കാണിക്കുന്നുമുണ്ട്....അതിനിടയിൽ ഒരു യാത്രക്കാരനെ അവരിലൊരാൾ കയറി ഉമ്മ വെച്ചു ...മൊത്തത്തിൽ ആകെ ബഹളം.. ഞാൻ വേഗം ഒരു പത്ത് രൂപ നോട്ട് അവർക്ക് കൊടുത്തു തടി രക്ഷിച്ചു.. ഇങ്ങനെയുള്ള അനുഭവം  കുടുംബത്തോടൊപ്പമുള്ള  ട്രെയിൻ യാത്ര ഒഴിവാക്കുന്നതിന് ഒരു കാരണമായിട്ടുണ്ട് ... അവർ എന്തൊക്കെ വൃത്തികേടുകൾ ആണ് കാണിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല...
ഹിജഡകൾ ഇങ്ങനെ ആവുന്നതിന്റെ മുഖ്യ കാരണം  അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന നമ്മുടെ പൊതു ബോധം തന്നെ...അവരുടെതല്ലാത്ത കാരണത്താൽ ജീവിക്കാൻ അവകാശം നഷ്ടപ്പെടുന്നവർ.. ഞാൻ എന്നും അവരോടപ്പമാണ് .. ഇനിയും നമ്മൾ അവരെ അകറ്റി നിർത്തി കൂടാ.....

യാത്ര തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം 14  മണിക്കൂർ കഴിഞ്ഞിരിക്കുന്നു... നല്ല വിശപ്പുണ്ട് . ട്രെയിനിൽ കിട്ടുന്ന ഫുഡ് തന്നെ ശരണം....രണ്ടു വടയും ചട്ട്ണിയും വാങ്ങി കഴിച്ചു ഒരു വിധം വിശപ്പടക്കി . ജംഷിക്ക് നല്ല തലവേദന ചെറിയ ഛർദിയും ഉണ്ട്... ഗുളിക കരുതിയതിനാൽ അവൻ അത് കഴിച്ചു വീണ്ടും കിടന്നു...
ഞാനും രതീഷും വീണ്ടും വർത്തമാനത്തിൽ മുഴുകി... ട്രെയിൻ വിൻഡോയിലൂടെ കൃഷി ഭൂമികൾ അതിവേഗം ഓടി  മറയുന്നു...
പ്രതീക്ഷിക്കാതെ മാനം കറുത്തിരുണ്ടു .. നല്ല ഒരു മഴ കോൾ ഉണ്ട്... പെട്ടെന്നൊരു മഴ .. നല്ല പുതിയമണ്ണിന്റെ മണം ..  ഇന്ദിരാഗാന്ധിക്ക് ഏറെ പ്രിയമാണത്രെ ഈ മണം ..

( വരണ്ട മണ്ണിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ സുഗന്ധമാണ് പെട്രിച്ചോർ (/ ɛpɛtrɪkɔːr /). ഗ്രീക്ക് പുരാണത്തിലെ ദേവന്മാരുടെ സിരകളിൽ ഒഴുകുന്ന ദ്രാവകം ഗ്രീക്ക് പെട്ര (πέτρα), "പാറ", അല്ലെങ്കിൽ പെട്രോസ് (πέτρος), "കല്ല്", īchōr (ἰχώρ) എന്നിവയിൽ നിന്നാണ് ഈ വാക് )

മഴ കുറച്ചു നേരം തിമർത്തു പെയ്തു.. അതുവരെ ആനുഭവപ്പെട്ട ചൂടിന് ഇത്തിരി ആശ്വാസം ...
മഴ ഒന്നുമാറിയപ്പോൾ അടുത്ത സ്റ്റേഷനിൽ നിന്നും കുറെ ഗ്രാമീണർ വണ്ടിയിൽ കയറി.. അവരുടെ കൈകളിൽ നിറയെ സപ്പോട്ട ( ചിക്കു ) ..നല്ല പഴുത്ത വാസനയുള്ള ഒരിനം.. ജീവിതത്തിൽ അതിനു മുൻപും ശേഷവും ഇത്രയും മധുരമുള്ള സപ്പോട്ട ഞാൻ കഴിച്ചിട്ടില്ല....
ചില സമയത്ത് വണ്ടി പല സ്റ്റേഷനുകളിലും കാത്തു കിടന്നു... ചിലപ്പോഴൊക്കെ മണിക്കൂറുകൾ വണ്ടി പിടിച്ചിട്ടു... ചില സമയത് വണ്ടി ഭ്രാന്തു പിടിച്ചപോലെ ഓടി കൊണ്ടിരുന്നു...
ട്രെയിനിലെ സൂര്യാസ്തമയത്തിനും നല്ല ചേലുണ്ട്... അസ്തമയത്തിന്റെ സൂര്യൻ യാത്രയിൽ തീർക്കുന്ന പ്രകൃതി സൗന്ദര്യം ഒന്ന് വേറെ തന്നെ...ഓരോ സമയത്തും നമ്മൾ കാണുന്ന ആകാശ കാഴ്ചകൾ അതി മനോഹരം ..
അസ്തമയ ആകാശ കാഴ്ചകൾ ക്യാൻവാസിൽ പകർത്താൻ ശ്രമിച്ച വാൻ ഗോഗ് എന്ന ലോക പ്രശസ്ത പെയിന്ററിനു വട്ടായെന്നു എവിടെയോ വായിച്ചതായി ഓർക്കുന്നു..

വീണ്ടും രാത്രി .. രതീഷ് അവന്റെ കൂടെ ജോലിചെയ്യുന്ന കുറച്ചു പേരെ കൂടി എനിക്ക് പരിചയപ്പെടുത്തി.. പലരും പല സ്ഥലങ്ങളിലായി വിന്യസിക്കപ്പെട്ട ജവാൻമാർ ...

 നാളെ ഒരു എട്ടു മണിയോടുകൂടി ഡൽഹി എത്തും ... ഇന്ന് കുറച്ചു കൂടി നേരത്തെ ബെർത്തിൽ  കയറി കിടന്നു...ട്രെയിൻ നല്ല സ്പീഡിൽ ഓടി കൊണ്ടിരിക്കുന്നു...




രണ്ടാം ഭാഗം




 
 

ലോംഗൻ പഴം


ലോംഗൻ പഴം
🌿🌿🌿🌿🌿


തെക്കൻ ഏഷ്യയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങൾ അടങ്ങിയ ഇൻഡോ-മലയൻ ജൈവവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ലോംഗൻ (ഡിമോകാർപ്പസ് ലോംഗൻ). (ശാസ്ത്രീയനാമം: Dimocarpus longan). ചോളപ്പൂവം, പൊരിപ്പൂവം, ചെമ്പുന്ന എന്നെല്ലാം അറിയപ്പെടുന്നു.

ലോംഗൻ മരം ആറേഴു മീറ്റർ വരെ ഉയരത്തിൽ വളരും. അതിശൈത്യത്തെ അതിന് അതിജീവിക്കാനാവില്ല. മണൽ താപനില നാലര ഡിഗ്രി സെന്റിഗ്രേഡിൽ താഴെപ്പോകാത്ത കാലാവസ്ഥയിലാണ് അതിനു വളരാൻ കഴിയുന്നത്. ലീച്ചി മരം കായ്ക്കുന്ന അതേസമയമാണ് ലോഗാന്റേയും ഫലകാലം.
ലോംഗൻ എന്ന പേരിന് "വ്യാളിയുടെ കണ്ണ്"(Dragon's Eye) എന്നാണർത്ഥം. തൊലി കളഞ്ഞ പഴം, വെളുത്ത് അർദ്ധസുതാര്യമായ മാസളഭാഗവും അതിനുള്ളിൽ കൃഷ്ണമണിപോലെ കാണപ്പെടുന്ന കുരുവും ചേർന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും എന്ന സൂചനയാണ് ആ പേരിൽ. കുരു ചെറുതും ഗോളാകൃതിയിൽ കറുപ്പു നിറമുള്ളതുമാണ്. നന്നായി പക്വമായ പഴത്തിന്റെ തൊലി, വിളവെടുത്തയുടനേ, കനം കുറഞ്ഞ് വഴക്കവും ഉറപ്പും ഉള്ളതായതിനാൽ പൊളിച്ചെടുക്കുക വളരെ എളുപ്പമാണ്. തൊലി ഈർപ്പമേറി കൂടുതൽ മൃദുവാകുമ്പോൾ പഴം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവുന്നു. തൊലിയുടെ മൃദുത്വം വിളവെടുപ്പു സമയത്തെ പഴത്തിന്റെ പക്വാവസ്ഥയും, ചെടിയുടെ ഇനവും, കാലാവസ്ഥയും മറ്റും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

നല്ല ഇനങ്ങളിൽ ഈ പഴം അതീവമധുരവും, രസപൂർണ്ണവുമാണ്. പഴമായി തിന്നുന്നതിനു പുറമേ, തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത് സൂപ്പുകളിലും, ചെറുപലഹാരങ്ങളിലും, മധുരവസ്തുക്കളിലും, മധുരപ്പുളി(sweet & sour) വിഭവങ്ങളിലും ഉപയോഗിക്കുന്നു.

ഉണങ്ങിയ ലോംഗൻ പഴത്തിനു ചൈനീസ് ഭാഷയിൽ ഗൂയിയുവാൻ എന്നറിയപ്പെടുന്നു. ചൈനീസ് പാചകത്തിൽ അത് ഭക്ഷണത്തിനൊടുവിൽ വിളമ്പുന്ന മധുരസൂപ്പുകളുടെ ചേരുവയാണ്. ചൈനയിലെ ആഹാരചികിത്സയും വൈദ്യവും അതിതെ വിരേചനൗഷധമായി കരുതുന്നു. ലോംഗൻ പഴത്തിന്റെ മാസളഭാഗം വെളുപ്പുനിറമാണെങ്കിലും ഉണങ്ങിയ പഴത്തിന്റെ നിറം തവിട്ടോ കറുപ്പോ ആണ്.

Courtesy: krishi kendra

Saturday, July 4, 2020

സാഹിത്യ സുല്‍ത്താനെ നാം അറിയാതെ പോവരുത് ....

ഇന്ന് ജൂലൈ 5 ബഷീറിന്റെ ഓർമ്മദിനം.. മലയാള സാഹിത്യത്തിൽ ഒരേ ഒരു സുൽത്താനേയുള്ളു അതാണ് വൈക്കം മുഹമ്മദ് ബഷീർ... ലോകം ഇത്രയേറെ ചർച്ച ചെയ്ത ഒരു സാഹിത്യകാരനെ  നാം അറിയാതെ പോവരുത്.. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 26 വര്ഷം.



ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ എന്നിങ്ങനെ ഒട്ടേറെ രചനകൾ.. പച്ചയായ സാധരണക്കാരന്റെ ഭാഷാ പ്രയോഗം .
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ അദ്ദേഹം പൊളിച്ചെഴുതി..പലതും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന കൃതികൾ.. പ്രണയവും,പ്രകൃതിയും , പട്ടിണിയും, യുദ്ധവും ഒക്കെ അദ്ദേഹത്തിന്റെ രചനകളിൽ വിഷയങ്ങളായി.




അദ്ദേഹത്തിന്റെ ഒരു രചനയും സങ്കൽപ്പ സൃഷ്ടികൾ എല്ലാ എന്നുള്ളതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്‌ ..അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിതം അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ് . ആ അനുഭവങ്ങളാണ് രചനകളിലൂടെ അദ്ദേഹം നമ്മോടു പറയാൻ ശ്രമിക്കുന്നതും...

ഫൈസൽ പൊയിൽക്കാവ്


Courtesy of Picture used : https://imalayalee.org/
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മ...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജൂലായ് 5ന് 22 വയസ് തികയുകയാണ്. ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
സാഹിത്യ സുല്‍ത്താനെ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
സാഹിത്യ സുല്‍ത്താനെ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728

ആനക്കൊമ്പന്‍ വെണ്ട കൃഷി

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.



Friday, July 3, 2020

ഒരു ചൂരൽമല യാത്രാ ഡയറി - അവസാന ഭാഗം

 വെളുപ്പിനെ എഴുന്നേറ്റു..വർഷളായി  തുടരുന്ന ശീലം..
പുറത്തു ഇറങ്ങിയപ്പോ നല്ല മരം കോച്ചുന്ന തണുപ്പ് ...വെള്ളത്തിന് മീതെ  ഐസ് പാളികൾ ...ലിനൂബിൻ്റെ അമ്മ തേയില തോട്ടത്തിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നു. തിരക്കിനിടയിലും എനിക്ക് ചൂട് വെള്ളം റെഡി... പാവം 'അമ്മ. തേയില കമ്പനിയിൽ പോയാൽ പിന്നെ വൈകുന്നേരമേ മടക്കമുള്ളൂ... ഞങ്ങൾക്കുള്ള ചോറും കറിയും ഒക്കെ ഒരുക്കി വെച്ച് 'അമ്മ ഇറങ്ങി... അവരോടുള്ള എൻ്റെ സ്നേഹവും ആദരവും അറിയിക്കാൻ വാക്കുകളില്ല.....



സീതമ്മക്കുണ്ട്



പാടിയിൽ നിന്നും കുറച്ചകലെയാണ് സീതമ്മക്കുണ്ട് ... സീതമ്മക്കുണ്ട് പേരുപോലെ തന്നെ ഒരു അഗാധ ഗർത്തമാണ്.. എത്രയോ അടി താഴ്ചയുള്ള അഗാധ ഗർത്തം....ചായ കുടി കഴിഞ്ഞു ഞങ്ങൾ സീതമ്മക്കുണ്ട് കാണാൻ ഇറങ്ങി.... മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം. നാട്ടുപാതയിലൂടെ ഞങ്ങൾ നടത്തം തുടങ്ങി..ദൂരെ നിന്നും വലിയ ഉച്ചത്തിൽ സൈറൺ കേൾക്കാം.. അത് തേയില കമ്പനിയിൽ നിന്നാണെന്നു ലിനൂബ് പറഞ്ഞു..... നാട്ടുകാരിൽ പലരും ഇവിടെ കുടിയേറി പാർത്തവരാണ് ... അധികവും തോട്ടം തൊഴിലാളികൾ....

ചൂരൽമലയിൽ നിന്നും നിലമ്പുരിലേക്കു ഒരു കാട്ടു പാതയുണ്ടത്രേ.. ആനകളും കാട്ടുപോത്തും ഒക്കെ ഉള്ള കാട് .... N A നസീറിൻ്റെ ഒരു ആരാധകൻ ആയതു കൊണ്ട് തന്നെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി... N A നസീറിൻ്റെ ' കാടിനെ ചെന്ന് തൊടുമ്പോൾ '  എന്ന പുസ്തകം വായിച്ചതിൻ്റെ ത്രില്ലിൽ ആയിരുന്ന ഞാൻ നാട്ടുകാരോട് ചോദിച്ചപ്പോ ഇപ്പൊ ആ വഴിക്ക് ആരും പോവാറിലെന്നു പറഞ്ഞു...

ഇപ്പൊ വെള്ളം വന്നു വീഴുന്നതിൻ്റെ ശബ്ദം കേട്ട് തുടങ്ങി.. ഏതോ കാട്ടരുവി ഒഴുകി വന്നു താഴ്ചയിലേക്ക് പതിക്കുന്നതിൻ്റെ ശബ്ദം.... സീതമ്മക്കുണ്ട് എത്തിയിരിക്കുന്നു... കാഴ്ചയുടെ പറുതീസ തീർക്കുന്നുണ്ട് ഇവിടം.. പക്ഷെ താഴോട്ടിറങ്ങുന്തോറും പേടി തോന്നി തുടങ്ങി... അടി കാണാത്ത നിറയെ വെള്ളമുള്ള അഗാധ ഗർത്തം.. മുങ്ങൽ അറിയുന്നവർ പോലും ഇറങ്ങാൻ മടിക്കുന്ന കയം ....പലരും ഇവിടെ മുങ്ങി മരിച്ചിട്ടുണ്ടത്രെ... ആത്മാക്കൾക് നിത്യ ശാന്തി നേർന്നു കൊണ്ട് സീതമ്മക്കുണ്ടിനോട് വിട പറഞ്ഞു....

നാട്ടു വഴികളിലൂടെ നടക്കുമ്പോൾ നമ്മൾ അറിയാതെ നമുക്കൊരു ഉന്മേഷം കിട്ടും.... പേരറിയാത്ത പൂക്കൾ പൂത്തു നിൽക്കുന്ന വേലി പടർപ്പുകൾ ... കണ്ണിന് നല്ല കുളിര് പകരുന്നു...


നല്ല പവിഴ സമാനമായ നീർച്ചോലകൾ ... അതിൽ നീന്തി തുടിക്കുന്ന  മീനുകൾ .. ലിനൂബ് മുങ്ങാo കുഴി ഇട്ട് താഴ്ചയിലേക്ക് പോയി... എനിക്ക് നീന്തലറിയാത്തതിൻ്റെ സങ്കടം .... എനിക്കും അങ്ങിനെ മീനുകൾക്കൊപ്പം നീന്താൻ കഴിഞ്ഞിരുന്നെങ്കിൽ...... ഉച്ച വെയിൽ വന്നിട്ടും വെള്ളത്തിന് നല്ല തണുപ്പുണ്ട്... കഴുത്തു മുങ്ങുന്നവരെ ഞാനും ഇറങ്ങി....വെള്ളത്തിൽ അങ്ങിനെ നിൽക്കാൻ നല്ല സുഖം.....

ഇന്ന് തിരിച്ചു വീട്ടിലേക്ക് പോകണമല്ലോ എന്നോർത്തപ്പോൾ ഒരു ചെറിയ സങ്കടം.... കുളി കഴിഞ്ഞു തിരിച്ചു പാടിയിലേക്ക്... പാടിയുടെ മുറ്റത്തു നിറയെ നല്ല പഴുത്ത ചുവപ്പു നിറമുള്ള കാപ്പി കുരു ഉണങ്ങാൻ ഇട്ടിരിക്കുന്നു... രണ്ടുമണിക്കാണ് തിരിച്ചു നാട്ടിലേക്കുള്ള KSRTC ബസ്സ് ....ഇനിയും ഒരിക്കലൂടെ വരാം എന്ന് പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി...



അവസാനിച്ചു .


ഫൈസൽ പൊയിൽകാവ് 



Courtesy Churam  Pics :  KSRTC OFFICIAL BLOG


എന്താണ് ടിഷ്യു കൾച്ചർ ?

27.5 kg Tissue Culture Robust
ഒരു സസ്യത്തിന്റെ കോശമോ, കലയോ, ഭാഗമോ സസ്യത്തിൽ നിന്നും വേർപെടുത്തി അണുവിമുക്തമായ സാഹചര്യത്തിൽ അനുയോജ്യമായ മാധ്യമങ്ങളിൽ പരീക്ഷണശാലയിൽ വളർത്തി തൈകളാക്കിത്തീർക്കുന്ന പ്രക്രിയയെ ടിഷ്യു കൾച്ചർ, സസ്യങ്ങളിൽ എന്നു പറയപ്പെടുന്നു. ഇത് ഊതകസംവർധനം എന്ന പേരിലും അറിയപ്പെടുന്നു. ടിഷ്യു കൾച്ചർ ചെയ്യുന്നതിനെടുക്കുന്ന സസ്യഭാഗത്തെ എക്സ്പ്ലാന്റ്  എന്നു പറയുന്നു. അനുയോജ്യമായ വളർച്ചാമാധ്യമങ്ങളും അണുവിമുക്തമായ സാഹചര്യങ്ങളും ടിഷ്യു കൾച്ചർ വിജയകരമായിത്തീരുന്നതിനത്യാവശ്യമാണ്.
ടിഷ്യു കൾച്ചർ സാങ്കേതികവിദ്യയ്ക്ക് നിരവധി ഉപയോഗങ്ങളുണ്ടെങ്കിലും ഇന്ന് വളരെയധികം പ്രചാരം സിദ്ധിച്ചുവരുന്നത് കായികപ്രവർധനത്തിന്റെ ഒരു നൂതന സമ്പ്രദായം എന്ന നിലയിലാണ്. ഉത്പാദിപ്പിക്കപ്പെടുന്ന തൈകൾക്കെല്ലാം മാതൃസസ്യത്തിന്റെ അതേ സ്വഭാവം ഉണ്ടായിരിക്കുമെന്നുള്ളതാണ് കായികപ്രവർധനത്തിന്റെ സവിശേഷത. പരപരാഗണംനടക്കുന്ന സസ്യങ്ങളെ സംബന്ധിച്ചിടത്തോളം കായികപ്രവർധനത്തിലൂടെ മാത്രമേ മാതൃസസ്യത്തിന്റെ തനിമ നിലനിറുത്തുവാൻ സാധിക്കുയുള്ളു. എന്നാലും ഇപ്രകാരം ഉത്പാദിപ്പിക്കാവുന്ന തൈകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്.

കടപ്പാട് : വിക്കിപീഡിയ

Thursday, July 2, 2020

ഒരു ചൂരൽമല യാത്രാ ഡയറി - രണ്ടാം ഭാഗം

പ്പൊ ശരിക്കും മഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു... രാത്രി കാലത്ത് വയനാടൻ സൗന്ദര്യം വാക്കുകൾക്കതീതം... സ്വെറ്റർ എടുക്കാൻ മറന്നത് നന്നായി... ചില  കുളിര്
അത് അനുഭവിക്കുക തന്നെ വേണം..... പാടിയിൽ തിരിച്ചെത്തിയപ്പോൾ ലിനൂബിന്റെ അമ്മ സ്നേഹത്തിൽ ചാലിച്ച വാക്കുകളിൽ വഴക്കു പറഞ്ഞപ്പോ കേൾക്കാൻ നല്ല സുഖം....രാത്രി മുഴുവൻ ചിവീടുകളുടെ നിർത്താതെയുള്ള കരച്ചിൽ ......




ഒരു മൂന്നര കിലോമീറ്റർ ദൂരം പോയാൽ സൂചിപ്പാറ വെള്ളച്ചാട്ടമായി... അത്രയും ദൂരം നടന്നതറിഞ്ഞേയില്ല...
സൂചിപ്പാറ ( Sentinel Rock Waterfalls ) വയനാട്ടിലെ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം....
വെള്ളരിമലയിലെ മൂന്ന് തലങ്ങളിലുള്ള വെള്ളച്ചാട്ടമാണ് സെന്റിനൽ റോക്ക് വെള്ളച്ചാട്ടം എന്ന  സൂചിപാറ വെള്ളച്ചാട്ടം.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ..ചുറ്റുമുള്ള ഇടതൂർന്ന വനം ...ചില കാഴ്ചകൾ അങ്ങിനെയാണ് അത് കണ്ടു തന്നെ ആസ്വദിക്കണം....ഒരു കാമറ കണ്ണിനും പകർത്താൻ കഴിയാത്ത അഭൗമ സൗന്ദര്യം... ജീവിതത്തിൽ ആദ്യമായി അവിടെ വെച്ച് കോഴി വേഴാമ്പലിനെ കാണാൻ ഭാഗ്യം ലഭിച്ചു.... ഉച്ചത്തിലുള്ള അതിന്റെ കരച്ചിൽ വളരെ ദൂരത്തു നിന്നെ നമുക്ക് കേൾക്കാം....
തിരിച്ചു നടക്കുമ്പോൾ ഇനിയും വരാം എന്ന് മനസ്സിൽ പറഞ്ഞു.....

നല്ല കാന്താരി മുളക് ഉപ്പിലിട്ടതും ചോറും ഞങ്ങളെ കാത്തിരിക്കുന്നു അതിനാൽ നടത്തം  വേഗത്തിൽ ആക്കി....വൈകീട്ട് ഫ്ലവർ ഷോ കാണാൻ പോവണം..ലിനൂബിന്റെ ഫ്രണ്ട് ശിഹാബ്‌ കാറുമായി വരാം എന്നേറ്റിട്ടുണ്ട്.....പൂക്കൾ അന്നുമിന്നും എന്റെ ഒരു വലിയ വീക്നെസ്സാണ് ...കാക്കപ്പൂ മുതൽ ഓർക്കിഡ് വരെ നീളുന്നു ആ ഇഷ്ടം  .ഊട്ടിയിലെ ഫ്ലവർ ഷോ കഴിഞ്ഞാൽ ഇത്രയും വലിയൊരു വർണ്ണ വസന്തം ഞാൻ കണ്ടിട്ടില്ല... അത്രക്ക് വെറൈറ്റി പൂക്കൾ...



 ഇന്നത്തെ ഭക്ഷണം ശിഹാബിന്റെ വീട്ടിൽ... നല്ല നെയ്ച്ചോറും ചിക്കനും... ഒരു ബന്ധു വീട്ടിൽ പോയപോലെ തോന്നി അവന്റെ ഇടപെടൽ... നല്ല രുചി... വറതരച്ചു വെച്ച കറിക്ക് സ്വാദും ഒന്ന് വേറെ....


തുടരും











Courtesy of Pic
By derivative work: Snowmanradio (talk)Ocyceros_griseus_-India-6.jpg: Lip Kee Yap - originally posted to Flickr as Malabar Grey-Hornbill (Ocyceros griseus) and uploaded to commons as Ocyceros_griseus_-India-6.jpg, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=5098256

Google