Friday, July 30, 2021

തമിഴ്നാടിൻ്റെ ഔദ്യോഗിക ശലഭമായ മരോട്ടി (തമിഴ് മാരവൻ) ശലഭം.



മരോട്ടിയെ നാട്ടിൻ പുറങ്ങളിൽ അപൂർവമായി കാണാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന ഈ ചിത്രശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങൾ ആനക്കട്ടിയും നീലഗിരി മലനിരകളുമാണ്.  ആനക്കട്ടി മേഖലയിലാണ് ഇവയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്. 

പശ്ചിമഘട്ടത്തിലെ 32 തരം സ്ഥാനിക ശലഭങ്ങളിൽപ്പെട്ടതാണ് മരോട്ടി. തമിഴ്‌മാരവൻ തമിൾയോമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.  സിറോക്രോവാ തായിസ് എന്നാണ് ശാസ്ത്രനാമം. ഓറഞ്ച് നിറവും തവിട്ട് ഇരുണ്ട അരികുമാണ് ഇവയ്ക്ക്‌. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്നവയാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

 ഇവയുടെസാന്നിധ്യം കൂടുതലും മലമ്പ്രദേശത്താണ്. നിറംകൊണ്ടും രൂപംകൊണ്ടും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും.

ആനക്കട്ടി കേന്ദ്രീകരിച്ച് തമിഴ്നാട് മരോട്ടി ചിത്രശലഭപാർക്ക് നിർമിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി. മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിൽ സുലഭമായും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭം മനുഷ്യരുമായി കൂടുതൽ ഇണക്കത്തിലാണ്. തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്ന അർത്ഥത്തിലാണ് തമിഴ് നാട്ടുകാർ തമിഴ് മരവൻ  എന്ന പേരിൽ മരോട്ടി ശലഭത്തെ വിളിക്കുന്നത്. 

Monday, July 26, 2021

ചൈനീസ് പൊട്ടേറ്റോ

 💚💚💚💚💚💚💚💚💚💚💚💚💚💚💚 ചൈനീസ് പൊട്ടേറ്റോ   അഥവാ നമ്മുടെ കൂർക്ക

കിഴങ്ങുവർഗ്ഗങ്ങളിലെ   ഇത്തിരിക്കുഞ്ഞൻ ആണ് കൂർക്ക അഥവാ ചീവ  കിഴങ്ങ്. സുഡാൻ പൊട്ടറ്റോ, ചൈനീസ് പൊട്ടറ്റോ എന്നൊക്ക ആണ് അന്താരാഷ്ട്ര നാമങ്ങൾ. കന്നടയിൽ സാംബ്രാണി, സിംഹളീസിൽ ഇന്നല, തമിഴിൽ സിറ് കിഴങ്ങു എന്നൊക്കെയാണ് പേര്. കൂർക്ക  കിഴങ്ങ് വൃത്തിയാക്കി എടുക്കുമ്പോൾ കയ്യിൽ മുഴുവൻ കറ പറ്റുമെങ്കിലും കൂർക്ക മെഴുക്കുപുരട്ടിയുടെ രുചി പറയാവതല്ല. കൂർക്കയും ബീഫും ഉലർത്തിയത് പലരുടെയും ഇഷ്ട ഭക്ഷണവുമാണ്. 

ലാമിയേസിയെ എന്ന സസ്യ കുടുംബത്തിൽ അംഗമാണ് കൂർക്ക. മനുഷ്യന് ഉപകാരപ്രദമായ ഒരുപാട് ചെടികൾ ഈ കുടുംബത്തിലുണ്ട്. പൊതിന, ബേസിൽ, റോസ്മേരി, ചിയാ, പനിക്കൂർക്ക, ലാവൻഡർ, സഫേദ് മുസ്‌ലി എന്നിവയൊക്കെ ഈ  കുടുംബത്തിലെ അംഗങ്ങളാണ്. അലങ്കാരച്ചെടി ആയ സാൽവിയയും ഇതിൽ പെട്ടതുതന്നെ. 

 കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കൂർക്ക  ഏറ്റവും കൂടുതൽ  കൃഷി ചെയ്തു വരുന്നത്. പാലക്കാട് ജില്ലയിലെ മുണ്ടൂർ, പുതുപ്പരിയാരം, ആലത്തൂർ, ചിതലി, മഞളൂർ എന്നിവിടങ്ങളിലും  തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, കോലഴി, അണ്ടത്തോട് എന്നിവിടങ്ങളിലും ഒക്കെ  കൂർക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.

 പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്തു വിളയിക്കാവുന്ന കിഴങ്ങു വിളയാണ് കൂർക്ക. വിഷു കഴിഞ്ഞ് വേനൽമഴ കിട്ടുന്നതോടെ കിളച്ച് കട്ടയുടച്ചു മൂന്നടി വീതിയിൽ പണകൾ കോരി അതിൽ ഒരടി അകലത്തിൽ കിഴങ്ങുകൾ പാകണം. അവ മുളച്ചു  തണ്ടുകൾ നീളുമ്പോൾ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ച്, പറിച്ചുനടാൻ  ഉപയോഗിക്കാം. 

        നിലം നന്നായി കിളച്ച് കട്ടയുടച്ചു  ഒരടി പൊക്കത്തിലും മൂന്നടി വീതിയിലും പണ കോരി,  സെന്റിന്  ഒരു കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ച ഇട്ടേക്കണം. അതിനുശേഷം സെന്റ് ഒന്നിന്  50 കിലോ അഴുകി  പൊടിഞ്ഞ ചാണകപ്പൊടി, ചാരം , 250 ഗ്രാം യൂറിയ, ഒരു കിലോ മസൂറി  ഫോസ്, 350 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണിൽ കൊത്തി  ചേർത്ത്   15cm നീളമുള്ള  തണ്ടുകൾ ഒരു ചാൺ (15cm)അകലത്തിൽ  നടണം. മഴ ഇല്ലെങ്കിൽ രണ്ടു മൂന്ന് ദിവസം തണൽ നൽകാം. 45 ദിവസം കഴിഞ്ഞു ഒരു സെന്റിന് 250ഗ്രാം യൂറിയ, 300ഗ്രാം പൊട്ടാഷ് എന്നിവ വിതറി മണ്ണ് കയറ്റി കൊടുക്കാം. ഈ ഘട്ടത്തിൽ കളകളും മറ്റും  നീക്കം ചെയ്യണം.  

 ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിൽ നിറയ്ക്കുന്ന  മിശ്രിതം ഇളക്കം ഉള്ളതായിരിക്കണം.തറഞ്ഞു പോകാൻ പാടില്ല.  അതിനായി തുല്യ അളവിൽ മണ്ണ്, അഴുകി പൊടിഞ്ഞ  ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയും മേമ്പൊടി ആയി  ഉമി, പഴക്കംചെന്ന അറക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും  ചേർത്ത്  തയ്യാറാക്കണം. ഒരു ഗ്രോബാഗിൽ  ഒന്നോ രണ്ടോ തലപ്പുകൾ നടാം,  വളർന്നുവരുമ്പോൾ പോട്ടിങ് മിശ്രിതം തണ്ടിന്റെ മുട്ടുകളിൽ (nodes) ഇട്ടുകൊടുത്താൽ കിഴങ്ങ് ഉൽപ്പാദനം നടക്കും. ഒരു തണ്ടിൽ നിന്നും 150 മുതൽ 200 ഗ്രാം വരെ കിഴങ്ങ് ലഭിക്കും.

പൂർണമായും ജൈവരീതിയിൽ വിളയിച്ച എടുക്കാവുന്ന കൂർക്ക നാല് -നാലര  മാസം കൊണ്ട് വിളവെടുക്കാം. കിഴങ്ങുകളുടെ പുറമെ ചെറു മുഴകൾ  ഉണ്ടാക്കുന്ന നിമാ വിരകൾ, ഇല തീനി പുഴുക്കൾ എന്നിവയാണ് പ്രധാന ശത്രുക്കൾ. ഒരു സെന്റിൽ നിന്നും 50 മുതൽ 70 വരെ കിലോ കിഴങ്ങ് ലഭിക്കും. കിലോയ്ക്ക് 30-35രൂപ കര്ഷകന് ലഭിക്കും.


ശ്രീധര, നിധി, സുഫല എന്നിവയാണ് മികച്ച ഇനങ്ങൾ. ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നും നടാനുള്ള തണ്ടുകൾ ലഭിച്ചേക്കാം. 

Courtesy

പ്രമോദ് മാധവൻ 

💚💚💚💚💚💚💚💚💚💚💚💚💚💚💚💚

Saturday, July 17, 2021

പത്തില തോരൻ

 ഇന്നു കർക്കിടകം 1. ഇലക്കറികൾ  ഏറ്റവും കൂടുതൽ  കഴിക്കുന്ന മാസം. എന്നും കഴിക്കുന്ന  മുരിങ്ങയില  കർക്കടകത്തിൽ  കഴിക്കാറില്ല. കർക്കിടകത്തിലെ പത്തില  തോരൻ  പ്രസിദ്ധമാണല്ലോ. പത്തിലകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം


*പത്തില തോരൻ.*


1ചേമ്പിന്റെ ഇല    

2.തകര ഇല

3.തഴുതാമ ഇല

4.കുമ്പളത്തിന്റെ ഇല

5.മത്തന്റെ ഇല

6. ചീര ഇല

7. ചേന ഇല

8.പയറിന്റെ ഇല

9.ചൊറിയണത്തിന്റെ ഇല

10.മുള്ളൻചീര ഇല.



1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. 2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. 3..തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. 4.കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. 5.മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. 6.ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. 7.ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. 8.പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം എ, സി എന്നിവയും പയറിലയിൽ ഉണ്ട്. 9.ചൊറിയണത്തിന്റെ ഇലയും കർക്കടകത്തിൽ കറി വയ്ക്കാം. കൈയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം അതിന്റെ രോമം പോലുള്ളവ കളഞ്ഞാൽ ചൊറിയുകയില്ല. 10.മുള്ളൻ ചീര- കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും അശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.കൊള്സ്ട്രോൾ ഇല്ലാതാക്കാൻ മുള്ളൻ ചീരയ്ക്കു കഴിയും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചീര ഫലപ്രദമാണ്. വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി മുളളൻ ചീരയ്ക്കുണ്ട്‌. (കോവിഡ് കാലത്ത് ഓർക്കേണ്ട സംഗതിയാണിത്.) കൂടുതൽ അളവിൽ ഫൈബർ അടങ്ങിയ മുള്ളൻ ചീരയ്ക്ക് അമിതവണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇതിന് മുള്ളൻ ചീര ഒരു ശീലമാക്കിയാൽ മതി. മുള്ളൻ ചീരയിൽ ആൻ്റി ഓക്സിഡൻറ് ധാരളമായി അടങ്ങിയിരിക്കുന്നു. മെറ്റബോളിസം വർർദ്ധിപ്പിക്കുന്നു. ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നു.  അകാലവാർദ്ധക്യത്തെപ്രതിരോധിക്കുന്നു. വിറ്റാമിൽ C യും K യും വലിയ തോതിൽ ഇതിലുണ്ട്. കരളിലെ കാൻസർ, സ്തനാർബുദം/ പ്രോ സ്റ്റേറ്റ് ക്യാൻസർ എന്നിവ ശമിപ്പിക്കുന്നതിന് മുള്ളൻ ചീര പതിവായി ഉപയോഗിച്ചാൽ മതി.കാൽസ്യം, ഫോസ്ഫറസ് അയേൺ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായുണ്ട്. നാട്ടറിവ് ഒരു പ്രതിരോധമാകണം. അവിടെയാണ്

രക്തസമ്മർദം ഉള്ളവർക്ക് കറിയിൽ ഉപ്പിനു പകരം ഇന്തുപ്പ് ചേർക്കാം. തേങ്ങ, ഉള്ളി, വെളുത്തുള്ളി, കാന്താരിമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് തോരൻ വയ്ക്കാം. ഔഷധക്കഞ്ഞിയോടൊപ്പമോ അല്ലാതെയോ പത്തിലത്തോരൻ കഴിക്കാം

കടപ്പാട് -     കേരള സ്റ്റേറ്റ് ആയുർവേദ വിഭാഗം 🙏

Thursday, July 15, 2021

സീറോ ഗ്രാവിറ്റി ( Zero Gravity )


അടുത്ത ജന്മം എന്താവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു അത് സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ ഒരു ലോക ( പ്രപഞ്ച ) സഞ്ചാരിയാവണം. നമുക്ക് അറിയുന്നത് പോലെ അദ്ദേഹം കാണാത്ത സ്ഥലങ്ങൾ ഈ ദുനിയാവിൽ ഉണ്ടാവില്ല. ഇപ്പോഴിതാ അദ്ദേഹം ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. യാത്ര സഫലമായാൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്പേസ് ടൂറിസ്റ്റ് ആവും അദ്ദേഹം.




ഒരു ഓണം കേറാ മൂലയിൽ ജനിച്ച സന്തോഷ് ജോർജ്ജിന്റെ നിശ്ചയദാർഢ്യം അത് മാത്രമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ. വ്യത്യസ്തമായ ചിന്ത അതിനുവേണ്ടിയുള്ള പ്രയത്നം അത് നമ്മൾ സന്തോഷിൽ നിന്നും പഠിക്കണം. എല്ലാരും സഞ്ചരിക്കുന്ന പാത പിന്തുടരാതെ സ്വന്തമായി ഒരു പാത വെട്ടി തെളിയിച്ച് അതിലൂടെ യുള്ള പ്രയാണം എല്ലാവർക്കും ഒരു മാതൃകയാണ്. 

ചാനലിലൂടെയും യൂട്യൂബിലൂടെയും ലക്ഷകണക്കിനാളുകൾ അദ്ദേഹത്തിന്റെ യാത്രകൾ ആസ്വദിക്കുമ്പോൾ നമ്മൾ ഓർക്കുക ഇതൊന്നും ഒരു ദിവസം കൊണ്ടുണ്ടായതല്ല ...( Remember Rome was not built in a day ) 

 മഹത്തായ കാര്യങ്ങൾ സൃഷ്ടിക്കാൻ സമയത്തിന്റെ ആവശ്യകതയെ സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചൊല്ല് പോലെ ......

✍🏻ഫൈസൽ പൊയിൽകാവ്


Friday, April 30, 2021

ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു*

 *കൃഷി വകുപ്പ് ഡയറക്ടർ, തിരുവനന്തപുരത്തിന്റെ അറിയിപ്പ്*


☘️☘️☘️☘️☘️☘️☘️☘️☘️☘️ 

 

*ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു* 

 *ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP) - സുഭിക്ഷം സുരക്ഷിതം*


🌱🪴🎋🍀🌿🌾🍃🪴🌱


കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശത്തെ കൃഷിഭവനുകളിലും ഇപ്പോൾ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ, ഇപ്പോൾ ജൈവകൃഷിയല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവരോ, തങ്ങളുടെ കൃഷിയിടത്തിൻ്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ  ജൈവകൃഷി രീതിയിലേക്ക് മാറ്റാൻ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെൻ്റ് എങ്കിലും സ്വന്തമായി സ്ഥലമുള്ളവരിൽ നിന്ന് ജൈവകൃഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വിവിധ ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച അറിവും പരിശീലനവും ലഭിക്കുന്നതിനുമായി അപേക്ഷകൾ ക്ഷണിക്കുന്നു....



ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിലൂടെ ശാസ്ത്രീയ ജൈവകൃഷി സംബന്ധിച്ച അറിവുകൾ ലഭിക്കുന്നതാണ്. കൂടാതെ തങ്ങളുടെ ജൈവ ഉല്പന്നങ്ങൾ സർക്കാരിൻ്റെ സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനും സാഹചര്യം ലഭിക്കുന്നു. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് മറ്റ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതായിരിക്കും. ജൈവ ഉല്പന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദേശിക്കുന്ന PGS മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. ഇപ്പോൾത്തന്നെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്ക് ജൈവ ഉല്പന്നങ്ങൾ സർക്കാർ മുദ്രണത്തോടെ വിൽക്കാൻ സാധിക്കുന്നതാണ്. ജൈവ കൃഷിയിൽ പ്രത്യേക താല്പര്യം ഉള്ളവർക്കും ഈ പദ്ധതി നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും താല്പര്യമുള്ളവർക്ക് പ്രസ്തുത കാര്യം കൃഷിഭവനിൽ അറിയിക്കുകയോ അപേക്ഷയിൽ പ്രത്യേകമായി രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. 


അപേക്ഷയുടെ മാതൃക അതാത് കൃഷി ഭവനുകളിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷ മുഴുവനായും വ്യക്തമായും പൂരിപ്പിച്ച് 2020-21 വർഷത്തെ *നികുതി രശീത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ അക്കൗണ്ട് നമ്പർ കാണിക്കുന്ന പേജ്* എന്നിവയുടെ പകർപ്പ് എന്നിവ സഹിതം നൽകണം....


 *കൃഷി വകുപ്പ് ഡയറക്ടർ, തിരുവനന്തപുരം*

Thursday, April 29, 2021

ഇഞ്ചി കൃഷി

 🌿🌿🌿🌿🌿🌿🌿🌿


ഇഞ്ചി കൃഷി

🌱🌱🌱🌱🌱🌱🌱🌱

പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം.ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം.


മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി ഉണ്ടാകുക. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചിക്കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം.


ഇഞ്ചിക്കൃഷിയില്‍ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം.


ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത് മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ  വാരമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ വരങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. വാരക്കൾ തമ്മില്‍ഏകദേശം ഒരടി അകലമുണ്ടായിരിക്കണം.   വാരത്തിൽ 25x 25 സെ.മി അകലത്തില്‍ ചെറിയകുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം  ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവകൂടിയിടുന്നത് കീടങ്ങളെ അകറ്റും.



മണ്ണില്‍ നിന്ന് വളരെയധികം മൂലകങ്ങള്‍ വലിച്ച്‌ വളരുന്ന വിളയാകയാല്‍ ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് നല്ലത്. മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീരോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയതോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.



സുഗന്ധവ്യഞ്ജനമെന്നതിലുപരി ഔഷധഗുണത്തിലും ഇഞ്ചി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.വിറ്റാമിന്‍ എ, സി,ഇ ധാതുക്കളായ മഗ്നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്‍റിഓക്‌സൈഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഹൃദയാരോഗ്യംമെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി.


കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഗുണപ്രദമാണ് ഇഞ്ചി.രക്തസമ്മര്‍ദം സാധാരണ നിലയിലാക്കും. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇതു സഹായിക്കും. ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകുറയ്ക്കാന്‍ ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും.

Wednesday, April 28, 2021

ഞാവൽ

 ഞാവൽ പഴം ആളൊരു കേമനാണ്



നമ്മുടെ റോഡിൽ തണൽ മരങ്ങളായി കാണുന്ന നിത്യ ഹരിത വൃക്ഷ മാണ് ഞാവൽ


നമ്മുടെ പറമ്പുകളിൽ സുലഭമായി രുന്നു ഞാവൽ മരം ഞങ്ങളൊക്കെ കുട്ടികാലത്തു ഞാവൽപഴം സീസൺ ആയാൽ അവ തേടി നടക്കും നമ്മുടെ പള്ളി പറമ്പിലും മക്കാട് കുന്നതും ഒക്കെ മരം കേറി അവ പറിച്ചെടുത്തു കഴുകി ഉപ്പു ചേർത്ത് കഴിക്കുമായിരുന്നു  ആ  അതൊക്കെ ഒരു കാലം


പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്നു ഒന്നാണ് ഞാവൽ പഴം പുരാതന ഭാരതത്തിന്റെ പുകൾ പെറ്റ ഒട്ടേറെഅത്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷാമാണ് ഞാവൽഅറിയപെടുന്നത് 


മറ്റു തണൽ മരങ്ങളെ അപേക്ഷിച്ചു വളരെയേറെ ദീർഘയൂസള്ള മരമാണ് ഞാവൽ 120വർഷം വരെയാണ് അതിന്റെ ആയുസ്സ് മുറിച്ചു മാറ്റിയാലും പൊടിച്ചു വളരുന്ന ഒന്നാണ് ഞാവൽ


കീടാണുക്കളിൽ നിന്ന് വളരെ പ്രധിരോധ മുള്ള മരമാണ് ഞാവൽ ചെറിയ ചവർപ്പുകലർന്ന മധുരമാണ് ഞാവൽ പഴങ്ങൾ കഴിച്ചു വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴം കഴിച്ചാൽ നാവിൽ അതിന്റെ കറ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം


വൃക്ഷത്തിന്റെ ഇല കായ കാമ്പ് കുരു എന്നിവ ഔഷധാ ങ്ങളായി ഉപയോഗിക്കുന്നു

ഞാവൽ പഴത്തിന്റെ കുരു ഉണക്കി പൊടിച്ചത് പ്രേമേഹതിന്നു മരുന്നായി ഉപയോഗിക്കുന്നു


ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങളിലും തണൽ വൃക്ഷമായി വളർത്തിവരുന്ന ഇതിന്റെ കായകൾ ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.


ഞാവല്‍പ്പഴം കഴിക്കാത്തവര്‍ ഉണ്ടോ? എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഞാവല്‍പ്പഴം നല്‍കുന്നത്. ദിവസവും ഒരു ദിവസവും ഒരു ഞാവല്‍പ്പഴം കഴിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നിങ്ങള്‍ തന്നെ വാചാലരാവും. കാണാന്‍ ഭയങ്കര സുന്ദരനാണ് ഞാവല്‍. കാണാന്‍ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഞാവല്‍. പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവല്‍.


ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഞാവല്‍പ്പഴം കഴിക്കരുത്.


വിദേശ പഴങ്ങൾക്ക് പിറകെ നമ്മൾ നെട്ടോട്ടം ഓടുമ്പോൾ നമ്മുടെ നാട്ടിലെ നാടൻ പഴങ്ങളെ മറക്കാതിരിക്കുക......



Google