Wednesday, April 28, 2021

ഞാവൽ

 ഞാവൽ പഴം ആളൊരു കേമനാണ്



നമ്മുടെ റോഡിൽ തണൽ മരങ്ങളായി കാണുന്ന നിത്യ ഹരിത വൃക്ഷ മാണ് ഞാവൽ


നമ്മുടെ പറമ്പുകളിൽ സുലഭമായി രുന്നു ഞാവൽ മരം ഞങ്ങളൊക്കെ കുട്ടികാലത്തു ഞാവൽപഴം സീസൺ ആയാൽ അവ തേടി നടക്കും നമ്മുടെ പള്ളി പറമ്പിലും മക്കാട് കുന്നതും ഒക്കെ മരം കേറി അവ പറിച്ചെടുത്തു കഴുകി ഉപ്പു ചേർത്ത് കഴിക്കുമായിരുന്നു  ആ  അതൊക്കെ ഒരു കാലം


പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്നു ഒന്നാണ് ഞാവൽ പഴം പുരാതന ഭാരതത്തിന്റെ പുകൾ പെറ്റ ഒട്ടേറെഅത്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷാമാണ് ഞാവൽഅറിയപെടുന്നത് 


മറ്റു തണൽ മരങ്ങളെ അപേക്ഷിച്ചു വളരെയേറെ ദീർഘയൂസള്ള മരമാണ് ഞാവൽ 120വർഷം വരെയാണ് അതിന്റെ ആയുസ്സ് മുറിച്ചു മാറ്റിയാലും പൊടിച്ചു വളരുന്ന ഒന്നാണ് ഞാവൽ


കീടാണുക്കളിൽ നിന്ന് വളരെ പ്രധിരോധ മുള്ള മരമാണ് ഞാവൽ ചെറിയ ചവർപ്പുകലർന്ന മധുരമാണ് ഞാവൽ പഴങ്ങൾ കഴിച്ചു വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴം കഴിച്ചാൽ നാവിൽ അതിന്റെ കറ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം


വൃക്ഷത്തിന്റെ ഇല കായ കാമ്പ് കുരു എന്നിവ ഔഷധാ ങ്ങളായി ഉപയോഗിക്കുന്നു

ഞാവൽ പഴത്തിന്റെ കുരു ഉണക്കി പൊടിച്ചത് പ്രേമേഹതിന്നു മരുന്നായി ഉപയോഗിക്കുന്നു


ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങളിലും തണൽ വൃക്ഷമായി വളർത്തിവരുന്ന ഇതിന്റെ കായകൾ ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.


ഞാവല്‍പ്പഴം കഴിക്കാത്തവര്‍ ഉണ്ടോ? എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഞാവല്‍പ്പഴം നല്‍കുന്നത്. ദിവസവും ഒരു ദിവസവും ഒരു ഞാവല്‍പ്പഴം കഴിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നിങ്ങള്‍ തന്നെ വാചാലരാവും. കാണാന്‍ ഭയങ്കര സുന്ദരനാണ് ഞാവല്‍. കാണാന്‍ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഞാവല്‍. പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവല്‍.


ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഞാവല്‍പ്പഴം കഴിക്കരുത്.


വിദേശ പഴങ്ങൾക്ക് പിറകെ നമ്മൾ നെട്ടോട്ടം ഓടുമ്പോൾ നമ്മുടെ നാട്ടിലെ നാടൻ പഴങ്ങളെ മറക്കാതിരിക്കുക......



Friday, April 9, 2021

നിത്യവഴുതന

പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.


ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.


നടീല്‍ രീതി


നല്ല സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് നിത്യ വഴുതനയ്ക്ക് പറ്റിയത്.നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ഒന്നരടി ആഴത്തിലു വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് മൂടിയ ശേഷം വിത്തുകളോ തൈകളോ നടാവുന്നതാണ്. ഒരു തടത്തില്‍ പരമാവധി രണ്ടു തൈകളാണ് നടേണ്ടത്. ജൈവ രീതിയിലുള്ള വളങ്ങളും ജൈവ കൂട്ടുകളും ചേര്‍ത്തു കൊടുക്കാം. വള്ളികള്‍ പടരാന്‍ നേരത്ത് പന്തല്‍ ഇട്ടു കൊടുക്കണം. ഒരിക്കല്‍ നട്ടു കഴിഞ്ഞാല്‍ ചെടിയുടെ വിത്ത് മണ്ണില്‍ കിടന്ന് വീണ്ടും തനിയെ വളര്‍ന്നു വരും. മട്ടുപ്പാവിലും ഗ്രോ ബാഗിലും ഇത് വളര്‍ത്താവുന്നതാണ്.


നിത്യ വഴുതനയുടെ നല്ല വിത്ത് സംഘടിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. സാധാരണ പച്ചക്കറി വിത്തുകള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇതിന്റെ വിത്ത് കിട്ടാന്‍ സാധ്യത കുറവാണ്. നിത്യ വഴുതന കൃഷി ചെയ്യുന്നവരുടെ അടുക്കല്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ ക്യാമ്പസുകളില്‍ നിന്നും വിത്തുകള്‍ ലഭിക്കും. ഒന്നോ രണ്ടോ കായ്കള്‍ ചെടിയില്‍ നിറുത്തി ഉണക്കിയാല്‍ ലഭിക്കുന്ന വിത്ത് അടുത്ത കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.


എപ്പോള്‍ വിളവെടുക്കാം...


ചെടി നട്ടു കഴിഞ്ഞാല്‍ അത് വളര്‍ന്നു വരാന്‍ 40 ദിവസമാണ് വേണ്ടത്. ഇതിന്റെ തണ്ടിന് സാധാരണ വള്ളികളെക്കാള്‍ വലിപ്പം കുറവാണ്. മരത്തിലോ ചുള്ളിക്കമ്പിലോ ഒക്കെ പടര്‍ന്ന് കയറും. ന്നായി പരിപാലിച്ചാലല്‍ 40 ദിവസത്തിനകം തന്നെ ഇത് പൂവിട്ടു തുടങ്ങും. പൂക്കള്‍ കായ്കളാകാന്‍ 4 ദിവസമെടുക്കും. ആദ്യനാള്‍ നൂല്‍പ്പരുവത്തിലായിരിക്കും. രണ്ടാം നാള്‍ തിരിപ്പരുവത്തിലും മൂന്നാം നാള്‍ കാന്താരി പരുവത്തിലും നാലാം നാള്‍ കരിപ്പരുവത്തിലും എന്നാണ് പൊതുവെ കര്‍ഷകര്‍ക്കിടയിലെ ചൊല്ല്. അഞ്ചാം നാള്‍ കായ പഴുത്ത് തുടങ്ങും. പഴുത്താല്‍ കറിക്ക് കൊള്ളില്ല. നാരായി പോകും. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍ കിലോ വരെ കായ ലഭിക്കും. 


❤️❤️❤️നിത്യ വഴുതന വിഭവങ്ങള്‍: നിത്യ വഴുതന കൊണ്ടുള്ള വിഭവങ്ങള്‍ ഏതതൊക്കെയാണെന്ന് പരിചയപ്പെടാം. തോരന്‍, തീയല്‍, ബിരിയാണി, മെഴുക്കു പുരട്ടി തുടങ്ങിയ വിഭവങ്ങള്‍ നിത്യ വഴുതന ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. 


❤️❤️❤️❤️അറിഞ്ഞിരിക്കേണ്ട കാര്യം: മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ത്തി വെള്ളത്തില്‍ ഇടുക. കായ്ക്കുള്ളിലെ റെസിന്‍ എന്ന പശ പോകാന്‍ ഇത് നല്ലതാണ്. ഈ ദ്രാവകമടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. അല്‍പം പരിശ്രമിച്ചാല്‍ നിത്യവും ഒരു കറിക്കുള്ള വക നിത്യ വഴുതന തരും.


#മുറ്റത്തെകൃഷിയറിവുകൾ..

Thursday, March 18, 2021

Fish Harvesting @ Poilkav

 


Sunday, March 14, 2021

ആപ്പിൾ ചാമ്പ

പല ഫലവര്‍ഗങ്ങളും നാം പണം കൊടുത്ത് വാങ്ങുമ്പോഴും നമുക്ക് ചുറ്റുമുള്ള പലതും നാം അവഗണിയ്ക്കുന്നതാണ് പതിവ്. തൊടിയില്‍ കാണുന്ന ചില ഫലവര്‍ഗങ്ങള്‍ ഇതില്‍ പെടുന്നു. ഇത്തരത്തിലുള്ള ഒന്നാണ് ചാമ്പയ്ക്ക അഥവാ റോസ് ആപ്പിള്‍. അല്‍പം മധുരവും പുളിയുമെല്ലാമുള്ള ഇത് പിങ്ക് കലര്‍ന്ന ചുവന്ന നിറത്തിലും പച്ച നിറത്തിലും ക്രീം നിറത്തിലുമെല്ലാമുള്ള വിവിധ സ്വാദുകളില്‍, തരങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ പലതും ഇത് ഫലവര്‍ഗമായി കണക്കാക്കാറു തന്നെയില്ല. ഇത്, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടയ്ക്കുന്നതാണ് പതിവ്. ധാരാളം വെള്ളം അടങ്ങിയ ഇത് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നുമാണ്. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍, പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.

Sunday, March 7, 2021

മാ നിഷാദ

 കരിയിലകൾ തെങ്ങിൻ തടത്തിലോ വാഴ തടത്തിലോ ഇഞ്ചി പണയിലോ കിഴങ്ങു വിള കൃഷിയിലോ ഗ്രോ ബാഗിനകത്തോ വളക്കുഴികളിലോ ഒക്കെ ഇടുക. അല്ലെങ്കിൽ കമ്പോസ്റ്റ് ആക്കി മാറ്റുക. 

വർഷകാലം കഴിഞ്ഞു ഹേമന്തവും കടന്നു ശിശിരത്തിൽ എത്തി വേനലിനു മുൻപ് വരാൻ പോകുന്ന വറുതിയെ മുൻകൂട്ടി കണ്ടു മരങ്ങൾ തങ്ങളുടെ ഇലകൾ കൊഴിക്കാൻ തുടങ്ങും.ഇത് ഒരു Disaster preparedness ആണ്.

 വേനൽ വരുന്നു.

മേൽമണ്ണ് പാളികളിലെ ജലാംശം വറ്റാൻ തുടങ്ങുന്നു. ഇനി മഴയെത്താൻ മേടം വരെ കാക്കണം. അപ്പോൾ ഇത്രയും ഇലകൾ തങ്ങളുടെ ആസ്യ രന്ധ്രങ്ങൾ വഴി 

ഉള്ളവെള്ളം അത്രയും പുറത്തേക്കു വിട്ടാലോ എന്ന് ഭയന്ന് മരം ഒരു load shedding പ്രക്രിയക്ക് തയ്യാറെടുക്കുന്നു. തന്റെ തണലിനെ പിൻ പറ്റി ജീവിക്കുന്ന കോടാനുകോടി സൂക്ഷ്മ ജീവികളുടെ അതിജീവനത്തിനായി പ്രിയപ്പെട്ട ഇലകൾ കൊഴിച്ചു ചുവട്ടിലേക്കിടുന്നു. അങ്ങനെ മണ്ണിനു ഒരു മേൽകവചം സൃഷ്ടിച്ചു മണ്ണിൽ നിന്നുള്ള ബാഷ്പീകരണ തോത് കുറയ്ക്കുന്നു. 


എത്ര നിസ്വാർഥമായ പ്രവൃത്തി... 


എത്ര ദീർഘ വീക്ഷണം... 


എന്തൊരു കരുതൽ... 


പക്ഷെ ഇത് കാണുന്ന നമ്മൾ എന്ത് ചെയ്യുന്നു? 


ഈ വിലയേറിയ കരിയിലകൾ മുഴുവൻ തൂത്തു കൂട്ടി കത്തിക്കുന്നു. 


പതിയെ പതിയെ സൂക്ഷ്മ ജീവികൾക്ക് ആഹാരമായി ദ്രവിച്ചു 92മൂലകങ്ങൾ ആയി തീരേണ്ടവ നിമിഷങ്ങൾക്കുള്ളിൽ ചൂടും പൊടിയും പുകയും ചാരവും ആയി മാറുന്നു. 

കാർബൺ, പൊട്ടാസ്യം മാത്രം അവശേഷിക്കുന്നു.  ബാക്കി മൂലകങ്ങൾ തൊണ്ണൂറും നഷ്ടം. 


മേല്മണ്ണിൽ നിന്നും ഒരിക്കൽ പുറപ്പെട്ടുപോയ കേമൻ കാറ്റയോണുകൾ ആയ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ 'ഘർ വാപസി' തടയപ്പെടുന്നു. 


തായ്‌വേരുകൾ ആഴത്തിൽ പോയി സംഭരിച്ച സൂക്ഷ്മ മൂലകങ്ങൾ അത്രയും ഒരു തീജ്വാലയിൽ പാഴാകുന്നു. 


ഈ കരിയിലകൾ മണ്ണിനോട് ചെയ്യുന്നത് എന്താണ്? 


*മണ്ണിന്റെ ഊഷ്മാവ് ക്രമീ കരിക്കുന്നു. വേനലിൽ തണുവും തണുവിൽ ചൂടും നല്കുന്നു*


*സൂക്ഷ്മ ജീവികൾക്ക് വിളയാടാനുള്ള ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു*


*അഴുകൽ പ്രക്രിയയിലൂടെ ജൈവ കാർബൺ അടക്കം 16 അവശ്യ മൂലകങ്ങളെ മണ്ണിലേക്ക് സന്നിവേശിപ്പിക്കുന്നു*


*മണ്ണിന്റെ ഈർപ്പം നില നിർത്തി ഉർവരത കാക്കുന്നു*


*കള വളർച്ചയെ മന്ദഗതിയിലാക്കുന്നു.അവയെ എളുപ്പം പറിച്ചു മാറ്റാൻ കഴിയുന്ന അവസ്ഥയിൽ എത്തിക്കുന്നു*


*മണ്ണൊലിപ്പ് തടയുന്നു*


*മണ്ണിന്റെ ജല സംഗ്രഹണ ശേഷി വർധിപ്പിക്കുന്നു*


*മണ്ണിൽ നിന്നുള്ള ജല ബാഷ്പീകരണം തടയുന്നു*


*ശക്തിയേറിയ ജല സേചന രീതികൾ മൂലം മണ്ണു തറഞ്ഞു പോകാതെ കാക്കുന്നു*


അങ്ങനെ അസംഖ്യം  ധർമങ്ങൾ... 


ജൈവാവശിഷ്ടങ്ങൾ കത്തിക്കേണ്ട ഒരേ ഒരു സാഹചര്യം ഇവയാണ്. 


ഒരു മാരക കീടമോ രോഗമോ വന്നു വിള നശിച്ചാൽ അത് അടുത്ത ചെടികളിലേക്കോ സീസണിലേക്കോ പകരാതിരിക്കാൻ... 


അല്ലാതെ ഒരു സാഹചര്യത്തിലും കരിയിലകൾ കത്തിക്കരുത്. 


ഇന്നലെകളിൽ ചെടികൾ കരുതി വച്ച സൗരോർജമാണ്‌ കത്തി തീയും പുകയുമായി പാഴായി പോകുന്നത്.

Saturday, December 26, 2020

DURIAN Fruit Plant

 DURIAN Fruit Plant

ദുര്യാൻ - Durio


ഉഷ്ണമേഖലാ ഫലങ്ങളുടെ രാജാവ് 'പഴങ്ങളുടെ രാജാവ്' എന്ന് പ്രശംസിച്ച ദുര്യൻ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന പഴമാണ്.  തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഡൂറിയോ ജനുസ്സാണ്, ബോർണിയോയിൽ ഉത്ഭവ കേന്ദ്രം. ഇത് സാധാരണയായി 30 മുതൽ 40 മീറ്റർ വരെ ഉയരത്തിലും 2 മുതൽ 2.5 മീറ്റർ വരെ വ്യാസത്തിലും എത്തുന്നു, പക്ഷേ ഒരു തോട്ടത്തിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ, പ്രത്യേകിച്ചും (Bud)ഒട്ടിക്കുമ്പോൾ, 12 മീറ്ററിൽ കൂടുതൽ വളരുകയില്ല.  ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലപ്രദമായ ഒരു വിളവിളയായി വികസിപ്പിക്കാൻ ഡുറിയന് വളരെയധികം കഴിവുണ്ട്, നിങ്ങൾ ദുര്യനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യും, പക്ഷേ നിങ്ങൾ ഒരിക്കലും അതിൽ നിസ്സംഗത കാണിക്കില്ല.  മണം ചിലരെ അങ്ങേയറ്റം വെറുപ്പിക്കുന്നതാണ്, മറ്റുള്ളവർക്ക് ഒഴിവാക്കാനാവാത്തതാണ്. ചിലർ ദുര്യനെ സ്നേഹത്തിന്റെ ഭക്ഷണമായി വിശേഷിപ്പിക്കുകയും അത്തരം ഉന്മേഷങ്ങൾ സൃഷ്ടിക്കുകയും നിങ്ങൾക്ക് "അടിമ" ആകുകയും ചെയ്യും.  എന്നിരുന്നാലും, ദുര്യൻ ആസക്തിക്ക് ആനന്ദവും സന്തോഷവും, ഉയർന്ന പോഷകാഹാരവും അല്ലാതെ പാർശ്വഫലങ്ങളൊന്നുമില്ല.


ധാരാളം ജൈവവസ്തുക്കളും 5 മുതൽ 6.5 വരെ പി.എച്ച് ഉള്ള ഫലഭൂയിഷ്ഠമായ മണ്ണിൽ ഡുറിയൻ നന്നായി വളരുന്നു.


ഡുറിയൻ മരങ്ങൾ സാധാരണയായി 80 മുതൽ 150 വർഷം വരെ ജീവിക്കുന്നു, പക്ഷേ അവ നൂറ്റാണ്ടുകളായി ജീവിക്കാൻ പ്രാപ്തമാണ്. 4 അല്ലെങ്കിൽ 5 വർഷത്തിനുള്ളിൽ ബഡ്ഡിംഗ് ഫലം കായ്ക്കാൻ തുടങ്ങും.


ദുര്യൻ പൂക്കൾ സാധാരണയായി ഉച്ചകഴിഞ്ഞ് 3 മുതൽ അർദ്ധരാത്രി വരെ പൂത്തും. ഇവ പ്രധാനമായും വവ്വാലുകളാൽ പരാഗണം നടത്തുന്നു


ജനപ്രിയ ഇനങ്ങൾ


1. Durian Musang King

2. Durian monthong

3. Durian Red Prawn

4. Durian Sultan

5. Durian Kanyao

6. Durian Kop Kecil

7. Durian Orchee

8. Durian 101

9. Durian Puang Manee

10. Durian Black Thron

Tuesday, December 15, 2020

🌱🌱🌱🌱🌱🌱 കുമ്പളം 🌱🌱🌱🌱🌱🌱

മഴക്കാലത്തിനു മുമ്പ് ആലയ്ക്കുപിറകിൽ ചാണകക്കുഴിക്കടുത്ത് നട്ട്, ആലയുടെ മേൽക്കൂരയിലേക്ക് പടർത്തി, വേനൽക്കാല പച്ചക്കറിയിറങ്ങുന്നതിനുമുമ്പേ മഴക്കാല വറുതിയിൽ പറിച്ചെടുത്ത് കറിവെക്കുന്ന ഒരു കറിക്കായയുടെ നൊസ്റ്റാൾജിയ നമ്മുടെ പല പഴമക്കാർക്കും കാണും. ദേഹമാസകലം വെളുത്ത് നരച്ച്, വലിയവലുപ്പത്തിൽക്കിടക്കുന്ന ഇത്ിന് നാം കുമ്പളങ്ങയെന്ന് പേരുപറയും. ഇപ്പോൾ അണുകുടുംബങ്ങൾക്ക് പാകമായ ചെറിയ സുനാമി കുമ്പളങ്ങളുടെ കാലമാണ്. കൂടിയാൽ 2 കിലോ വരെയേ അത് വലിപ്പം വെക്കൂ. എന്നാൽ പഴയ നാടൻ കുമ്പളങ്ങൾക്ക് കുറഞ്ഞ തൂക്കം 5-6 കിലോയാണ്.

കേരളീയരുടെ ഭക്ഷ്ണസംസ്‌കാരത്തിൽ മോരുകറിയായും ഓലനായും എളവൻ താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇളയതായാൽ ഇളവനും മൂത്താൽ കുമ്പളവും ആകുന്നു.

നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരി വർഗത്തിൽപ്പെട്ട കായാണ് കുമ്പളം. തനിഭാരതീയനാണ് കുമ്പളം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്.  സാധാരണയായി മൂന്നുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും വൈദ്യരുകുമ്പളമെന്ന വേറൊരിനമായും ചെറുകുമ്പളമെന്ന മറ്റൊരിനമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈഡ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് കുമ്പളം. ബെനിൻകാസ ഹിപ്‌സുഡയെന്നാണ് ശാസ്ത്രനാമം. ഹിന്ദിയിൽ ഗോൾക്കന്ദു, തമിഴിൽ കല്യാൺപൂഷിണി, സംസ്‌കൃതത്തിൽ കൂഷ്മാണ്ഡഃ, പീതപുഷ്പ, ബൃഹത്ഫലം എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.

ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിയുംവളർത്താവുന്ന ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. മഴക്കാല വിളകൾക്കാണ് സാധാരണ പന്തൽ കെട്ടാറ്. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾ സാധാരണരീതിയും പെൺപൂക്കൾ ഫല മഞ്ജരിയോടെയുമാണുണ്ടാവുക.


കൃഷിരീതി


സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.


വിത്തുകൾ


കെ.എ.യു. ലോക്കൽ, ഇന്ദു, എന്നിവയാണ് മികച്ച കുമ്പളം ഇനങ്ങൾ. തമിഴ്‌നാട് കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 25-30 ടൺ വിളവുകിട്ടുന്ന, മൂപ്പെത്തിയ കായകൾക്ക് കുറഞ്ഞത് 10 കിലോ വലിപ്പം വെക്കുന്ന കോ-1 മികച്ച കുമ്പളമാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെതന്നെ കോ-2 എന്നതിന് 2-3 കിലോഗ്രാം തൂക്കമേ വെക്കൂ. 120-130 ദിവസത്തെ മൂപ്പേ ഇതിനുള്ളൂ. ഹെക്ടറിന് 35 ടൺ വിളവുകിട്ടും അതിനാൽത്തന്നെ അധികം വാണിജ്യകർഷകരും തിരഞ്ഞെടുക്കുന്ന ഇനമാണിത്.

നീളംകൂടിയ സാമാന്യം വലിപ്പമുള്ള എ.പി.എ.യു.- ശക്തി എന്നയിനം് ഹൈദരാബാദ് കാർഷിക സർവകലാശാലയുടേതാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. ഹെക്ടറിന് 30-35 ടൺ വിളവുകിട്ടും. നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.

തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

മഴക്കാലത്ത് പന്തൽ

 


പന്തലിന്റെ ആവശ്യം കുമ്പളം കൃഷിയിൽ ഇല്ല. മഴക്കാലത്ത് പുരയിടകൃടിയിൽ പന്തലൊരുാം. എന്നാൽ പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കുമ്പളം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പടരാൻതുടരുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പന്തലിൽ വളർത്തുമ്പോൾ പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ  നിറച്ചും കായപിടുത്തമുണ്ടാവൂ.

രോഗങ്ങളും കീടങ്ങളും

മറ്റ്സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് കുമ്പളത്തിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പൂപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ്


 പ്രധാനരോഗങ്ങൾ.



കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുമ്പളത്തെബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെപ്രതിരോധമാർഗങ്ങൾ.


ഔഷധഗുണങ്ങൾ


ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. ഇളവനെന്ന ഇളം കുമ്പളം ആയുർവേദത്തിൽ വിരശല്യത്തിന്റെയും പ്രമേഹത്തിന്റെയും  പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്.

കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫേസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയുമുണ്ട്. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലംഎന്നിവയും കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.

Courtesy

പ്രമോദ്കുമാർ വി സി.

Google