Saturday, December 26, 2020

DURIAN Fruit Plant

 DURIAN Fruit Plant

ദുര്യാൻ - Durio


ഉഷ്ണമേഖലാ ഫലങ്ങളുടെ രാജാവ് 'പഴങ്ങളുടെ രാജാവ്' എന്ന് പ്രശംസിച്ച ദുര്യൻ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന പഴമാണ്.  തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഡൂറിയോ ജനുസ്സാണ്, ബോർണിയോയിൽ ഉത്ഭവ കേന്ദ്രം. ഇത് സാധാരണയായി 30 മുതൽ 40 മീറ്റർ വരെ ഉയരത്തിലും 2 മുതൽ 2.5 മീറ്റർ വരെ വ്യാസത്തിലും എത്തുന്നു, പക്ഷേ ഒരു തോട്ടത്തിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ, പ്രത്യേകിച്ചും (Bud)ഒട്ടിക്കുമ്പോൾ, 12 മീറ്ററിൽ കൂടുതൽ വളരുകയില്ല.  ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലപ്രദമായ ഒരു വിളവിളയായി വികസിപ്പിക്കാൻ ഡുറിയന് വളരെയധികം കഴിവുണ്ട്, നിങ്ങൾ ദുര്യനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യും, പക്ഷേ നിങ്ങൾ ഒരിക്കലും അതിൽ നിസ്സംഗത കാണിക്കില്ല.  മണം ചിലരെ അങ്ങേയറ്റം വെറുപ്പിക്കുന്നതാണ്, മറ്റുള്ളവർക്ക് ഒഴിവാക്കാനാവാത്തതാണ്. ചിലർ ദുര്യനെ സ്നേഹത്തിന്റെ ഭക്ഷണമായി വിശേഷിപ്പിക്കുകയും അത്തരം ഉന്മേഷങ്ങൾ സൃഷ്ടിക്കുകയും നിങ്ങൾക്ക് "അടിമ" ആകുകയും ചെയ്യും.  എന്നിരുന്നാലും, ദുര്യൻ ആസക്തിക്ക് ആനന്ദവും സന്തോഷവും, ഉയർന്ന പോഷകാഹാരവും അല്ലാതെ പാർശ്വഫലങ്ങളൊന്നുമില്ല.


ധാരാളം ജൈവവസ്തുക്കളും 5 മുതൽ 6.5 വരെ പി.എച്ച് ഉള്ള ഫലഭൂയിഷ്ഠമായ മണ്ണിൽ ഡുറിയൻ നന്നായി വളരുന്നു.


ഡുറിയൻ മരങ്ങൾ സാധാരണയായി 80 മുതൽ 150 വർഷം വരെ ജീവിക്കുന്നു, പക്ഷേ അവ നൂറ്റാണ്ടുകളായി ജീവിക്കാൻ പ്രാപ്തമാണ്. 4 അല്ലെങ്കിൽ 5 വർഷത്തിനുള്ളിൽ ബഡ്ഡിംഗ് ഫലം കായ്ക്കാൻ തുടങ്ങും.


ദുര്യൻ പൂക്കൾ സാധാരണയായി ഉച്ചകഴിഞ്ഞ് 3 മുതൽ അർദ്ധരാത്രി വരെ പൂത്തും. ഇവ പ്രധാനമായും വവ്വാലുകളാൽ പരാഗണം നടത്തുന്നു


ജനപ്രിയ ഇനങ്ങൾ


1. Durian Musang King

2. Durian monthong

3. Durian Red Prawn

4. Durian Sultan

5. Durian Kanyao

6. Durian Kop Kecil

7. Durian Orchee

8. Durian 101

9. Durian Puang Manee

10. Durian Black Thron

Tuesday, December 15, 2020

🌱🌱🌱🌱🌱🌱 കുമ്പളം 🌱🌱🌱🌱🌱🌱

മഴക്കാലത്തിനു മുമ്പ് ആലയ്ക്കുപിറകിൽ ചാണകക്കുഴിക്കടുത്ത് നട്ട്, ആലയുടെ മേൽക്കൂരയിലേക്ക് പടർത്തി, വേനൽക്കാല പച്ചക്കറിയിറങ്ങുന്നതിനുമുമ്പേ മഴക്കാല വറുതിയിൽ പറിച്ചെടുത്ത് കറിവെക്കുന്ന ഒരു കറിക്കായയുടെ നൊസ്റ്റാൾജിയ നമ്മുടെ പല പഴമക്കാർക്കും കാണും. ദേഹമാസകലം വെളുത്ത് നരച്ച്, വലിയവലുപ്പത്തിൽക്കിടക്കുന്ന ഇത്ിന് നാം കുമ്പളങ്ങയെന്ന് പേരുപറയും. ഇപ്പോൾ അണുകുടുംബങ്ങൾക്ക് പാകമായ ചെറിയ സുനാമി കുമ്പളങ്ങളുടെ കാലമാണ്. കൂടിയാൽ 2 കിലോ വരെയേ അത് വലിപ്പം വെക്കൂ. എന്നാൽ പഴയ നാടൻ കുമ്പളങ്ങൾക്ക് കുറഞ്ഞ തൂക്കം 5-6 കിലോയാണ്.

കേരളീയരുടെ ഭക്ഷ്ണസംസ്‌കാരത്തിൽ മോരുകറിയായും ഓലനായും എളവൻ താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇളയതായാൽ ഇളവനും മൂത്താൽ കുമ്പളവും ആകുന്നു.

നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരി വർഗത്തിൽപ്പെട്ട കായാണ് കുമ്പളം. തനിഭാരതീയനാണ് കുമ്പളം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്.  സാധാരണയായി മൂന്നുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും വൈദ്യരുകുമ്പളമെന്ന വേറൊരിനമായും ചെറുകുമ്പളമെന്ന മറ്റൊരിനമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈഡ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് കുമ്പളം. ബെനിൻകാസ ഹിപ്‌സുഡയെന്നാണ് ശാസ്ത്രനാമം. ഹിന്ദിയിൽ ഗോൾക്കന്ദു, തമിഴിൽ കല്യാൺപൂഷിണി, സംസ്‌കൃതത്തിൽ കൂഷ്മാണ്ഡഃ, പീതപുഷ്പ, ബൃഹത്ഫലം എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.

ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിയുംവളർത്താവുന്ന ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. മഴക്കാല വിളകൾക്കാണ് സാധാരണ പന്തൽ കെട്ടാറ്. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾ സാധാരണരീതിയും പെൺപൂക്കൾ ഫല മഞ്ജരിയോടെയുമാണുണ്ടാവുക.


കൃഷിരീതി


സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.


വിത്തുകൾ


കെ.എ.യു. ലോക്കൽ, ഇന്ദു, എന്നിവയാണ് മികച്ച കുമ്പളം ഇനങ്ങൾ. തമിഴ്‌നാട് കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 25-30 ടൺ വിളവുകിട്ടുന്ന, മൂപ്പെത്തിയ കായകൾക്ക് കുറഞ്ഞത് 10 കിലോ വലിപ്പം വെക്കുന്ന കോ-1 മികച്ച കുമ്പളമാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെതന്നെ കോ-2 എന്നതിന് 2-3 കിലോഗ്രാം തൂക്കമേ വെക്കൂ. 120-130 ദിവസത്തെ മൂപ്പേ ഇതിനുള്ളൂ. ഹെക്ടറിന് 35 ടൺ വിളവുകിട്ടും അതിനാൽത്തന്നെ അധികം വാണിജ്യകർഷകരും തിരഞ്ഞെടുക്കുന്ന ഇനമാണിത്.

നീളംകൂടിയ സാമാന്യം വലിപ്പമുള്ള എ.പി.എ.യു.- ശക്തി എന്നയിനം് ഹൈദരാബാദ് കാർഷിക സർവകലാശാലയുടേതാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. ഹെക്ടറിന് 30-35 ടൺ വിളവുകിട്ടും. നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.

തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

മഴക്കാലത്ത് പന്തൽ

 


പന്തലിന്റെ ആവശ്യം കുമ്പളം കൃഷിയിൽ ഇല്ല. മഴക്കാലത്ത് പുരയിടകൃടിയിൽ പന്തലൊരുാം. എന്നാൽ പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കുമ്പളം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പടരാൻതുടരുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പന്തലിൽ വളർത്തുമ്പോൾ പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ  നിറച്ചും കായപിടുത്തമുണ്ടാവൂ.

രോഗങ്ങളും കീടങ്ങളും

മറ്റ്സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് കുമ്പളത്തിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പൂപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ്


 പ്രധാനരോഗങ്ങൾ.



കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുമ്പളത്തെബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെപ്രതിരോധമാർഗങ്ങൾ.


ഔഷധഗുണങ്ങൾ


ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. ഇളവനെന്ന ഇളം കുമ്പളം ആയുർവേദത്തിൽ വിരശല്യത്തിന്റെയും പ്രമേഹത്തിന്റെയും  പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്.

കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫേസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയുമുണ്ട്. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലംഎന്നിവയും കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.

Courtesy

പ്രമോദ്കുമാർ വി സി.

Saturday, December 5, 2020

കാവുകൾ തേടിയുള്ള എന്റെ യാത്ര...

കാവുകൾ തേടിയുള്ള എന്റെ യാത്ര...

കുട്ടിക്കാലത്തു സർപ്പക്കാവുകൾ എന്നു കേൾക്കുന്നതേ എനിക്ക് പേടിയായിരുന്നു.   .നാഗത്താന്മാരും യക്ഷിയും കൂളിയും ഒക്കെ വിഹരിക്കുന്നൊരിടം...ആരൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ചുണ്ടാക്കിയ  കഥകൾ തലമുറകൾ  കൈമാറികൊണ്ടിരിക്കുന്നു...പകൽ പോലും വെളിച്ചം കയറാൻ മടിക്കുന്ന കാവുകളും അതിനോട് ചേർന്ന കുളവുമെല്ലാം നമ്മെ പേടിപ്പെടുത്തും.. 

ഇന്ന് മിക്ക കാവുകളും കോടാലിക്കും ജെസിബിക്കും ഇരയായി കഴിഞ്ഞു... ഇപ്പോൾ ഞാൻ ഒരു യാത്രയിലാണ് കാവുകൾ തേടിയുള്ള ഒരു യാത്ര... എന്റെ യാത്ര ഇപ്പൊ പൊയിൽകാവിൽ എത്തി നിൽക്കുന്നു... പേരിൽ തന്നെ 'കാവുള്ള' കേരളത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊയിൽകാവ് ..

കേരളത്തിലെ കാവുകൾ  പലതും വംശനാശത്തിന്റെ വക്കിലാണെങ്കിലും,പ്രദേശവാസികളുടെ പരിശ്രമ ഫലമായി പൊയിൽകാവ് ഇപ്പോഴും അതിന്റെ പച്ചപ്പ്‌ കാത്തു സൂക്ഷിക്കുന്നു..  പൊയിൽക്കാവ് ടൗണിൽ നിന്നും 600  മീറ്ററോളം പടിഞ്ഞാറോട്ട് നടന്നാൽ ഇവിടെ എത്തും. പന്ത്രണ്ട് ഏക്കറോളം വിസ്തൃതിയുണ്ട് ഈ കാവിനു.....ഏതു കൊടും ചൂടിലും കാവിനരികിൽ എത്തുമ്പോൾ മനസ്സും ശരീരവും ഒന്ന് തണുക്കും.പേരറിയാത്ത നിരവധി കാട്ടു മരങ്ങളും വള്ളിപ്പടർപ്പും ചുറ്റിനിൽക്കുന്ന ഈ കാനന ഭംഗി മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോവില്ല...ഇടയ്ക്കൊക്കെ നാഗത്താന്മാരെയും കാണാം.. കാവിലെ വന്മരങ്ങളിൽ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരകണക്കിന് കടവാതിലുകൾ സന്ധ്യക്ക്‌ ആകാശത്തു കൂടെ പറന്നു പോവുന്നത് ഒരപൂർവ്വ കാഴ്ച തന്നെയാണ്...പരശുരാമൻ  നിർമ്മിച്ച 108 ദുർഗ ക്ഷേത്രങ്ങളിൽ ഒന്നാണ് കാവിനുള്ളിലെ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരികളായ മാധവിക്കുട്ടിയും, സുഗതകുമാരിയും അവരുടെ എഴുത്തിലൂടെ ഒരു പാട് വര്ണിച്ച കാവുകൾ.. കാവുകൾ ഇല്ലാതെ അവരുടെ കഥകൾ പൂർണമാവില്ലെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. അത്രക്ക് മേൽ എഴുതിയിരിക്കുന്നു അവർ കാവിനെ കുറിച്ച്....

കാവുകൾ ഒരു നാടിന്റെ ആവാസ വ്യവസ്ഥയിൽ വരുത്തുന്ന സ്വാധിനം ചെറുതൊന്നുമല്ല. കേരളത്തിൽ ഇയ്യിടെ നടന്ന പഠനം അതിന്റെ തെളിവാണ്.കേരളത്തിൽ ഏറ്റവും നല്ല വായു ശ്വസിക്കാൻ പറ്റുന്നിടമായി പോയിൽകാവ്  ഇടം നേടിയിരിക്കുന്നു..

ഒരു നാടിന്റെ സുകൃതമാണ്  അവിടത്തെ കാവുകൾ... അത് നമ്മുടെ വരും  തലമുറക്ക് ഒരു കേടുപാടും ഇല്ലാതെ കൈമാറുക അതാവട്ടെ നമ്മുടെ പ്രതിജ്ഞാ.,.

 


Tuesday, December 1, 2020

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ നാട്ടറിവുകൾ...


തലമുറകള്‍ കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ ഏറെ സഹായകരമാണ്. വര്‍ഷങ്ങളായി പ്രയോഗിച്ചു തഴക്കം വന്ന ചില നാട്ടറിവുകള്‍.


1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്.

2.വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും.

3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക.

4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍

5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

6. നടുന്നതിന് മുന്‍പ് വിത്ത് അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.

7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

8. കുമ്മായം ചേര്‍ത്തു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ തൈകള്‍ നടാവു.

9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.

10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.

11. വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്.

12. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം ഉപയോഗിക്കണം.

13. വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും.

14. അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.

15. പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതു രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.

16. ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും

17. ചീരയ്ക്ക് ചാരം നല്ലതല്ല അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.

18. തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.

19. വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ ചുവട്ടില്‍ (മുരടില്‍) നിന്ന് അല്‍പ്പം വിട്ടേ നല്‍കാവു.

20. വേരു മുറിയാതെ മണ്ണ് ചെറുതായി ഇളക്കി വളം നല്‍കിയാല്‍ വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

21. കടലപ്പിണ്ണാക്ക് കുതിര്‍ത്തതിന്റെ തെളി മണ്ണിലൊഴിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

22. പച്ചിലവളങ്ങള്‍ ഉപയോഗിക്കുന്നത് മണ്ണില്‍ ജൈവാശം വര്‍ധിക്കാന്‍ സഹായിക്കും.

23. ജൈവവളങ്ങളുടെ കൂടെ ട്രൈകോഡെര്‍മ ചേര്‍ത്തു നല്‍കുക.

24. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക.

25. ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കുക.

26. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

27. നീറിനെ ചെടികളില്‍ വയ്ക്കുന്നത്  കീടനിയന്ത്രണത്തിന് സഹായിക്കും.

28. ബന്ദിച്ചെടികള്‍ പച്ചക്കറി തടത്തില്‍ നടുന്നത് കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

29. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കുക.

30. ചീര വിളവെടുപ്പിനു പാകമാകുമ്പോള്‍ വേരോടെ പറിക്കാതെ മുറിച്ചെടുത്തിട്ട് വളം ചേര്‍ത്തു കൊടുത്താല്‍ വീണ്ടും വിളവെടുക്കാം.

31. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുക.

32. ഗോമൂത്രം അഞ്ചിരട്ടി വെള്ളം ചേര്‍ത്തു വിളകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.

33. ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരേ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക.

34. ട്രൈക്കോഡര്‍മ എന്ന മിത്രകുമിള്‍ മണ്ണില്‍ ചേര്‍ക്കുന്നത് രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.

35. ഗ്രോബാഗില്‍ ആദ്യം അറുപതു ശതമാനം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതി. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു വളവും മിശ്രിതം ചേര്‍ത്തുകൊടുക്കണം.

Saturday, October 17, 2020

ഇന്ത്യൻ വയാഗ്ര എന്നറിയപ്പെടുന്ന നിലപ്പന ( Golden eye-grass )



നിലപ്പന ഒരു ഔഷധ സസ്യമാണ്. പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളാണു ദശപുഷ്പങ്ങൾ . അവയിൽ ഒന്നാണ് നിലപ്പന.



നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്നാണ് പേര്.

N.B : It is a reputed rasayana drug and a good aphrodisiac. Hence known as ‘Indian viagra’.

 

Courtesy : Wikipedia , www.amprsagrotech.nic.in

Tuesday, September 29, 2020

വൈദ്യ കുമ്പളം

വൈദ്യ കുമ്പളം - ചില അറിവുകൾ

ഒരു കാലത്ത് കേരളത്തിൽ സുലഭമായി കണ്ടു വന്നിരുന്ന ഈ കുമ്പളം മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരം വരും ഈ കുമ്പളത്തിന് .


പരമ്പരാഗത മത്തങ്ങ ജാം ആയ “കൂഷ്മണ്ട രസായനം ” നിർമ്മിക്കാനാണ് ആയുർവേദ വൈദ്യർമാർ ഇത് ഉപയോഗിച്ച് വരുന്നത്. ഇത് ഞരമ്പുകളെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ തകരാറുകൾക്കും ഇത് നല്ലതാണ്. വിശപ്പ് വർധിപ്പിക്കാനും ശരീര ബലം ലഭിക്കാനും ഈ രാസായനം ഉപയോഗിച്ച് വരുന്നു.

 
 ഇത്തരത്തിലുള്ള കുമ്പളം  മൂന്നു വര്ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം സാധിക്കും .
 
 

Monday, September 28, 2020

മധുരക്കിഴങ്ങ് / ചക്കരക്കിഴങ്ങ്


മധുരക്കിഴങ്ങ് കൃഷി
കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോടൊപ്പവും സെപ്തംബർ ഒക്‌ടോബർ മാസങ്ങളിൽ
തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങു നടാം.
മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ്യ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ ഈ കിഴങ്ങ്. ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്. തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനിൽ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയിൽ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതിൽ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേർട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.
ഇതിന്റെ സുഗമമായ വളർച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ലവണ്ണം വെയിലും രാത്രികാലങ്ങളിൽ തണുപ്പും കിട്ടുന്നിടത്താണ് നല്ലവിളവു ലഭിക്കാറ്.

മണ്ണും ഇനങ്ങളും

എല്ലാതരം മണ്ണുകളിലും ഇത് വളർച്ചകാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീർവാർച്ചാ സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതൽ ഫലപുഷ്ടികാണിക്കാറ്. പൂഴിപ്പറ്റുള്ള വയലുകളിൽ ജനുവരി മാസങ്ങളിൽ കൃഷി ആരംഭിക്കാവുന്നതാണ്.
ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പൻ എന്നിങ്ങനെയുള്ളവ നാടൻ ഇനങ്ങളാണ്. ശ്രീകനക, ശ്രീവരുൺ, ശ്രീ അരുൺ, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്‌ന, എച്ച്-1, എച്ച്-42, ശ്രീനന്ദിനി, ശ്രീ വർധിനി, ഡൽഹി കാർഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂർ കാർഷിക ഗവേഷണശാലയുടെ കോ-1, കോ-2, കോ-3 എന്നീയിനങ്ങൾ അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്നവയാണ്.

നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടേണ്ടത്. തലകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 30 സെ.മീ. അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.

കിഴങ്ങ്/തലകൾ തിരഞ്ഞെടുക്കാം


മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുകളും നടീൽവസ്തുക്കളായി ഉപയോഗിക്കാം. കിഴങ്ങുകളാണെങ്കിൽ നന്നായി മൂപ്പെത്തിയതും എന്നാൽ, രോഗകീടബാധതീരെയില്ലാത്തതുമായ മധുരക്കിഴങ്ങ് വിത്തായി മാറ്റിവെക്കാം ഇങ്ങനെ മാറ്റുന്നത് വിളവെടുത്തതിനുശേഷം തിരഞ്ഞു അടയാളപ്പെടുത്തിവെക്കണം. തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾനാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാൽ കേടാകാതെയിരിക്കും. ലായനിയിൽമുക്കിയെടുത്ത് വെള്ളം വാർത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളിൽപരത്തി അതിനുമുകളിൽ പാണലിലകൊണ്ട് മൂടിയിടുന്നത് മധുരക്കിഴങ്ങ് ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
കിഴങ്ങുകൾ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയാലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം വാരങ്ങളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം. ഇങ്ങനെ നട്ട കിഴങ്ങുകൾ മുളച്ചുപൊന്തിക്കഴിഞ്ഞ് 40 ദിവസംകഴിഞ്ഞാൽ ഒന്നാം തവാരണകളിൽ നിന്ന് 20-30 സെ.മീ. വരുന്ന വള്ളികൾ മുറിച്ച് മാറ്റി നടാവുന്നതാണ്.
വാരങ്ങളിൽ വള്ളികളാണ് നടുന്നതെങ്കിൽ 20-25 സെ.മീ. നീളമുള്ള വള്ളികൾ നടാം. തവാരണയുടെ നടുക്ക് വള്ളി വെച്ചതിനുശേഷം നടുഭാഗം മണ്ണിട്ടു മൂടുകയും രണ്ടറ്റവും മണ്ണിന് പുറത്തേക്ക് നിർത്തുകയും വേണം. വള്ളികൾ വേരുപിടിച്ച് ഇലകൾ പൊട്ടിവിരിയുന്നതുവരെ വാരങ്ങളിൽ നനവ് ആവശ്യമാണ്. എന്നാൽ മഴക്കാലത്ത് കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കരുത്. വള്ളി ചീഞ്ഞുപോവും.
വേനൽക്കാലത്ത് വള്ളികൾക്ക് മുളയ്്ക്കുന്നതുവരെ ഒന്നരാടം നനയ്ക്കണം. മുളച്ചുപൊന്തിയാലും് ആഴ്ചയിൽ രണ്ടു തവണയെന്നതോതിൽ നനയ്ക്കണം. വിളവെടുക്കുന്നതിന് നാലാഴ്ച മുമ്പ് നന നിർത്താം. പിന്നീട് വിളവെടുക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒന്നുകൂടി നനയ്ക്കാം. അങ്ങനെ ചെയ്താൽ വിളവെടുപ്പ് എളുപ്പത്തിൽ ചെയ്യാം.
വള്ളികൾക്കിടയിലെ കളപറിക്കൽ പ്രധാനമാണ് ആദ്യ മാസങ്ങളിൽ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് നാലാഴ്ചകൂടുമ്പോഴും കള പറിക്കണം. വള്ളിത്തലകൾ നട്ടത് കൂടാതെ മണ്ണുമായി സമ്പർക്കം വരുന്നഭാഗത്തും വേരിറങ്ങും ഇങ്ങനെയായാൽ കിഴങ്ങിന്റെ ഫലം കുറയും അതിനാൽ വള്ളികൾ ഇടയ്ക്കിടെ എടുത്ത് മറിച്ചുവെക്കുന്നത് നല്ലതാണ്.

പരിപാലനവും വളപ്രയോഗവും

കിഴങ്ങുവർഗങ്ങളിൽ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണിത്. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതിമായി ഉപയോഗിച്ചാണ് രാസകൃഷി നടത്താറ്. എന്നാൽ, ജൈവകൃഷിയിൽ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാന്മായും ഉപയോഗിക്കുക. വള്ളിത്തലകൾ പൊന്തിവന്നാൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾകൊണ്ട് പുതയിടുന്നത്. തടത്തിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കാനും മധുരക്കിഴങ്ങിനെ ബാധിക്കുന്ന ചെല്ലിപോലുള്ള കീടങ്ങളെ തടയാനും ഉപകരിക്കും.

രോഗങ്ങളും കീടങ്ങളും

സാധാരണ കിഴങ്ങുവർഗ വിളകൾക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് മധുരക്കിഴങ്ങിനെയെയും ബാധിച്ചുകാണാറ്. കിഴങ്ങ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം. വളർച്ചയെത്തിയ ചെല്ലികൾ തണ്ടുകളും കിഴങ്ങുകളും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിട്ട് പെരുകി പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ മാംസളമായ ഭാഗം തിന്നുതീർത്ത് കിഴങ്ങിനെ പൊള്ള യാക്കുന്നു. നേരിയതോതിൽപോലും ഇതിന്റെ ആക്രമണംമധുരക്കിഴങ്ങിനെ കയ്പുള്ളതാക്കുകയും ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നു. കീടാക്രമണം ചെറുക്കാൻ മുൻ വിളയുടെഅവശിഷ്ടങ്ങൾ പൂർണമായും നശിപ്പിക്കുക. വള്ളിത്തലകൾ നടുന്നതിനുമുമ്പ് മോണോക്രോട്ടോഫോസ്, ഫെൻതിയോൺ, ഫെനിട്രോത്തിയോൺ എന്നിവയിലേതെങ്കിലും അഞ്ചു ശതമാനം വീര്യത്തിൽകലക്കി അതിൽ മുക്കിവെച്ച് അഞ്ചുമിനിറ്റിനുശേഷം നടുക. വള്ളിത്തലകൾ പൊന്തി ഒരു മാസം കഴിഞ്ഞാൽ ഇത് തളിക്കുകയുമാവാം. കൂടാതെ വലിയ മധുരക്കിഴങ്ങുകൾ 100 ഗ്രാം വലിപ്പമുള്ള കഷ്ണങ്ങളാക്കി 5-8 മീറ്റ്ർ ഇടവിട്ട് കൃഷിയിടത്തിൽ വെച്ചുകൊടുത്താൽ ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കാം.
വേരുചീയൽ രോഗം, മൊസെക്ക്‌രോഗം, മൃദുചീയൽ, ബാക്ടീരിയൽവാട്ടം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് മറ്റ് രോഗങ്ങൾ.
മണ്ണിൽ വസിക്കുന്ന രോഗാണുക്കൾ പടർത്തുന്ന രോഗങ്ങളാണ് ബാക്ടീരിയൽ വാട്ടം, മൃദുചീയൽ എന്നിവ.
ബാക്ടീരിയൽ വാട്ടം
സാധാരണ വഴുതിന വർഗവിളകളിൽ ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത് പക്ഷേ, മധുരക്കിഴങ്ങ് കൃഷിയെ ബാധിക്കുന്ന രോഗവുമാണിത്. ഈരോഗം വളരെപ്പെട്ടെന്ന് പടരും. വള്ളിത്തലകൾ കീടനാശിനിയിൽ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോൾത്തന്നെ വാടുക, ഇലകൾ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടനെത്തന്നെ കോപ്പർ ഓക്സിക്ലോറൈഡ് വെള്ളത്തിൽ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതിൽ) ഒഴിച്ചുകൊടുക്കാം.

മൊസൈക്ക് രോഗമാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന മറ്റൊരുപ്രധാനരോഗം ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചുപോവുകയുമാണിതിന്റെ ലക്ഷണം.
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വള്ളികൾ ശേഖരിക്കുക. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുതാണ്.

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം .പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇല മൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധ മാർഗങ്ങൾ.

സാധാരണയിനങ്ങൾ 3-4 മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. ഇനങ്ങൾക്കനുസരിച്ച് ഇത് മാറാം. വിളവെടുപ്പിന് പാകമായാൽ ഇലകൾ മഞ്ഞനിറമാവും. കിഴങ്ങ് പാകമായതിന്റെ സൂചനയാണത്. ഒന്നോ രണ്ടോ കിഴങ്ങുകൾ പറിച്ചുനോക്കിയാൽ മൂപ്പ് മനസ്സിലാക്കാവുന്നതാണ്. വിളവെടുപ്പിന് ഒരു ദിവസം മുമ്പ് തടം നനയ്ക്കുന്നത് കിഴങ്ങ് കേടുകൂടാതെ പറിച്ചെടുക്കാൻ സഹായിക്കും. നല്ല മണ്ണാണെങ്കിൽ ഹെക്ടറിന് ശരാശരി 13.5 ടൺവരെ കിട്ടും.

ഔഷധഗുണങ്ങൾ

അന്നജത്തിന്റെ കലവറയായ മധുരക്കിഴങ്ങിൽ കാർബോ ഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം, സിങ്ക്, മാംഗനീസ്, ഫോസ് ഫറസ്, ചെമ്പ് എന്നീ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ., വിറ്റാമിൻ സി, വിറ്റാമിൻ ബി-5, വിറ്റാമിൻ ബി-12, വിറ്റാമിൻ ബി-6, അന്നജം, കൊഴുപ്പ്, നാരുകൾ, എന്നിവയുടെയും മികച്ച കലവറയാണ് മധുരക്കിഴങ്ങ്.
പ്രമോദ്കുമാർ വി.സി.
Google