Wednesday, July 15, 2020

അവക്കാഡോ ( ബട്ടർ ഫ്രൂട്ട് )

റ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ “ബട്ടര്‍ ഫ്രൂട്ട്” എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു.
ഇനങ്ങള്‍
അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് “ഫ്യൂവര്‍ട്ട്”. ഈ ഇനം “ബി” വിഭാഗത്തില്‍പ്പെടുന്നു. “എ” വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് “ഹാസ്”. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് “പൊള്ളോക്ക്”.
തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഇനമാണ് “ടി.കെ.ഡി.1. കടും പച്ച നിറത്തിലും ഗോളാകൃതിയിലുമുള്ള ഇവയുടെ കായ്കള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 260 കിലോ വിളവ് കിട്ടും. അധികം വലിപ്പം വയ്ക്കാത്ത ചെടികളായതിനാല്‍ കൂടുതല്‍ എണ്ണം കൃഷിചെയ്യാം. കായ്കള്‍ നേരത്തെ മൂക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.
അവക്കാഡോയില്‍ ദ്വിലിംഗപുഷ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെപ്പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ “എ” “ബി”എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാന്‍. സാധാരണയായി “എ” “ബി” വിഭാഗങ്ങള്‍ 1;1 അഥവാ 2 :1 എന്ന അനുപാതത്തിലാണ് നടാറ്. തേനീച്ചകളാണ് പ്രധാനമായും പരാഗണം നടണ്ടത്തുന്നത്.
കൃഷിരീതി
വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം.





വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം. വശം ചേര്‍ത്തൊട്ടിക്കല്‍, പാളി മുകുളനം, വായവ പതിവയ്ക്കല്‍, ചിപ്പ് മുകുളനം എന്നിവയാണ് സാധാരണയായി ചെയ്തുവരുന്ന കായിക പ്രവര്‍ത്തന രീതികള്‍.
കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.
മഴ കുറഞ്ഞസ്ഥലങ്ങളില്‍ നനയ്ക്കണം. സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. നട്ട് ഒന്നാം വര്‍ഷം ചെടിയൊന്നിന് മെയ്-ജൂണ്‍ മാസം 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 60 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന അനുപാതത്തില്‍ വളമിശ്രിതവും സെപ്റ്റംബര്‍-ഒക്‌ടോണ്ടബര്‍ മാസം വീണ്ടും 25 ഗ്രാം യൂറിയയും നല്‍കുക.
രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം മെയ്-ജൂണിലും 35ഗ്രാം യൂറിയ സെപ്റ്റംബര്‍ – ഒക്‌ടോബറിലും നല്‍കണം. മൂന്നാം വര്‍ഷം ഇത് യഥാക്രമം 1.5 കിലോഗ്രാം വളമിശ്രിതവും 45 ഗ്രാം യൂറിയ എന്ന തോതിലും നാലാംവര്‍ഷം മുതല്‍ 2 കിലോഗ്രാം വളമിശ്രിതവും 65 ഗ്രാം യൂറിയ എന്ന തോതിലും ആകണം.
ഇന വളര്‍ച്ചാസ്വഭാവമനുസരിച്ച് കമ്പ്‌കോതി അവയുടെ വളര്‍ച്ച നിയണ്ടന്ത്രിക്കാം. കുത്തനെ വളരുന്ന “പൊള്ളോക്ക്” തുടങ്ങിയ ഇനങ്ങളില്‍ തായ്ത്തടിയുടെ ഉയരം ക്രമീകരിച്ച് വശങ്ങളിലേയ്ക്ക് വളരാന്‍ അവസരം നല്‍കണം. പടര്‍ന്ന് വളരുന്ന “ഫ്യൂവര്‍ട്ട്” പോലെയുള്ള ഇനങ്ങളില്‍ പാര്‍ശ്വ ശാഖകളുടെ നീളം കുറച്ച് പടരുന്ന സ്വഭാവം നിയണ്ടന്ത്രിക്കണം.
വിളവെടുപ്പ്
വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.
കായ്കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറുമാസത്തിനുള്ളില്‍ കായ്കള്‍ മൂത്ത് പാകമാകും. എന്നാല്‍ തണുപ്പുകൂടിയ പ്രദേശങ്ങളില്‍ കായ്കള്‍ മൂക്കാന്‍ 12 മുതല്‍ 18 മാസം വേണം. തെക്കെ ഇ ന്ത്യയില്‍ ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളാണ് സാധാരണ വിളവെടുപ്പ് കാലം.
മൂപ്പെണ്ടത്തിയ കായ്കള്‍ പഴുക്കുന്നതിന് പറിച്ച് വയ്ക്കുന്നു. കായ്കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത് താമസിപ്പിക്കാന്‍ സാധിക്കും. മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്വാദ് കുറവായതിനാല്‍ അവക്കാഡോപ്പഴം വിപണികളില്‍ വിറ്റണ്ടഴിണ്ടയാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉത്പന്നങ്ങള്‍ ഉാക്കാവുന്നതാണ്.
മൂെപ്പത്തിയതും പഴുക്കാത്തതുമായ കായ്കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. ഇതിനോടൊപ്പം ഉണക്കിയ മാങ്ങാ കഷ്
ണങ്ങള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ഠമാക്കാം. പഴുത്ത പഴങ്ങള്‍ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പള്‍പ്പ് പിന്നീടുള്ള ആവശ്യത്തിന് വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. അവക്കാഡോ പള്‍പ്പ് ചില മാംസ പാചകങ്ങളിലും ചേരുവയാണ്.
അവക്കാഡോ വിത്തുകളില്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിെച്ചടുക്കാം. ഇത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ധാരാളമായി ഉപയോ
ഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടിവരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്. എന്നാല്‍ തോട്ടമടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോഴും വ്യാപകമായിട്ടില്ല. പക്ഷേ നല്ല കയറ്റുണ്ടതി സാധ്യത ഈ പഴത്തിന് എല്ലാക്കാലത്തുമുണ്ട്. വന്‍ നഗരങ്ങളില്‍ ആവശ്യകത ഏറി വരികയുമാണ്. അതിനാല്‍ കൃഷിരീതികളെ സംബന്ധിച്ച് കൂടുതല്‍ അവ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യസാധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കും.

Courtesy :ഡോ. പി. എസ്. മനോജ്

Monday, July 13, 2020

കറിവേപ്പിൻ ഇലയ്കടിയിൽ മുട്ടയിടുന്ന പൂമ്പാറ്റ


 
 
Today I witnessed an amazing scene of a Butterfly laying eggs.. 
I caught this in my Mobile Camera

Sunday, July 12, 2020

അബിയു - ABIU

🌳🌳🌳🌳🌳🌳പഴങ്ങളെ അറിയുക
🌱🌱🌱🌱🌱🌱🌱

അബിയു - ABIU
🌿🌿🌿🌿🌿



അബിയു എന്ന  പഴവർഗച്ചെടി കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി.പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് അനുരൂപമായി വളരുന്നു.

 സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്ന ശാസ്‌ത്രനാമത്തിലറിയപ്പെടുന്ന അബിയുവിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ്‌. മൂന്നുവര്‍ഷത്തിനുള്ളില്‍ പുഷ്‌പിച്ചു ഫലം തന്നു തുടങ്ങും. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.

 സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ യോജ്യമാണ്‌. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ലഭിക്കുന്നില്ലെങ്കില്‍ ജലസേചനമാകാം. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. പൂന്തോട്ടത്തില്‍ അലങ്കാരസസ്യംപോലെ ഇവ വളര്‍ത്തുകയുമാകാം. നാട്ടിലെത്തിയ വിദേശപഴച്ചെടികള്‍പോലെ അബിയുവും തോട്ടങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ല.

Miracle Fruit


 മിറാക്കിൾ ഫ്രൂട്ട്

ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. ഈ പഴത്തിലുള്ള മിറാക്കുലിൻ എന്ന പ്രോടീൻ ആണ് ഇതിനു കാരണം.
















Thursday, July 9, 2020

ഡൽഹി യാത്ര - അവസാന ഭാഗം

രാജ്ഘട്ട് പോവണം .. ഗാന്ധിയെ കാണാൻ.. രാഷ്ട്ര പിതാവിന്റെ സമാധി കാണണം എന്നുള്ളത് മനസ്സിലെ വലിയ ഒരാഗ്രഹമായിരുന്നു..രാവിലെ നേരത്തെ ഉണർന്നു .. ജംഷിയെയും വിളിച്ചുണർത്തി.. കുളിയും ഭക്ഷണവും കഴിഞ്ഞു നേരെ രാജ്‌ഘട്ടിലേക്കു.. ജീവിതത്തിലെ ഒരു അനർഘ നിമിഷം.. ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഒരു പുണ്യാത്മാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പുണ്യ സ്ഥലം അതാണ് രാജ്ഘട്ട്.

ഇത്രയും വൃത്തിയായി പരിപാലിക്കപ്പെടുന്ന സ്ഥലങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ്..  അത്രയ്ക്ക് പരിപാവനമായിട്ടാണ് അവിടം സംരക്ഷിച്ചു പോരുന്നത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഗേറ്റിൽ ഒരു സെക്യൂരിറ്റി ഓഫീസർ ഉണ്ട്. അദ്ദേഹം ഞങ്ങളോട് ചെരുപ്പ് ഊരിവെച്ച് കയറാൻ പറഞ്ഞു.. ഈ ഒരു നിമിഷത്തിനു വേണ്ടി ഞാൻ എത്രയോ കൊതിച്ചതാണ്.   പാഠപുസ്തകങ്ങളിൽ മാത്രം ഗാന്ധിജിയെ അറിയുന്ന നമ്മൾ അദ്ദേഹത്തെ കുറിച്ച് ലോകത്ത് എഴുതപെട്ട എത്രയോ പുസ്തകങ്ങൾ . ഗാന്ധിജിയുടെ തന്നെ ' My experiments with truth ' നമ്മളിൽ എത്രപേർ വായിച്ചു കാണും.. ഈ മഹാത്മാവിനെ നമ്മൾ അറിയാതെ പോവരുത്.. നമുക്ക് വേണ്ടി എത്രയെത്ര നിരാഹാര സമരങ്ങൾ , എത്രയെത്ര യാത്രകൾ, എത്രയെത്ര യാതനകൾ ...
സെക്യൂരിറ്റി ഓഫീസറുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. ഷൂ ധരിച്ചു അകത്ത് കയറാൻ ശ്രമിച്ച ആളെ ചീത്ത പറയുകയാണദ്ദേഹം..എന്ത് കൊണ്ടാണ് ഇവിടം ഇത്രയൂം പരിപാവനമായി , വൃത്തിയായി നിലനിർത്തുന്നതെന്നു അപ്പോൾ എനിക്ക്   ബോധ്യമായി..

കുറച്ചു സമയത്തിന് ശേഷം അവിടെന്ന് ഇറങ്ങി.. ഇനി പോവേണ്ടത് ഇന്ത്യ ഗേറ്റ്.. രാജ്പത്തിൽ സ്ഥിതിചെയ്യുന്ന ഒരു യുദ്ധ സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിൽ 1914-1921 കാലഘട്ടത്തിൽ മരണമടഞ്ഞ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ 70,000 സൈനികരുടെ സ്മാരകമായി ഇത് നിലകൊള്ളുന്നു.

ഇന്ന് വൈകീട്ട് ലോട്ടസ് ടെംപിൾ കാണണം.. ന്യൂഡൽഹിയിലെ ബഹാപൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ശരിക്കും ഒരു താമര വിരിഞ്ഞത് പോലെ നമുക്ക് തോന്നും... നല്ല ഒന്നാന്തരം കാഴ്ച...ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിലൊന്നാണിത്.

ഇനി  താജ്മഹൽ കാണാൻ ആഗ്രയിലേക്ക് ..
ഡെൽഹിയിൽ നിന്നും ഏകദേശം 200 - 220  കി.മി അകലെയാണ് ആഗ്ര .. ഡൽഹി നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ആഗ്രയിലേക്ക് രണ്ട് ടിക്കറ്റ് എടുത്തു. 3  മണിക്കൂർ യാത്രയുണ്ട് ആഗ്രയ്ക്ക് .. രാവിലെ 6.30 നു ട്രെയിൻ പുറപ്പെട്ടു . ഈ ട്രെയിനിന് സ്റ്റോപ്പുകൾ വളരെ കുറവാണ്.. നല്ല സ്പീഡിലാണ് യാത്ര.. പത്തു മണിയോട് കൂടി ഞങ്ങൾ ആഗ്രയിൽ എത്തി...

താജ് മഹലും ആഗ്ര കോട്ടയും ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അൽപ്പം അകലെയാണ്. പ്രീ പെയ്ഡ് ടാക്സി, ഓട്ടോ റിക്ഷ, സൈക്കിൾ റിക്ഷ എന്നിവ വാടകയ്‌ക്കെടുക്കാം.ഞങ്ങൾ ഒരു പ്രീ പെയ്ഡ് ഓട്ടോ എടുത്തു  .. ഏകദേശം 9 കി.മി യാത്രയുണ്ട്  നമ്മുടെ സ്വപ്നസൗധത്തിലേക്ക് .

ലോകത്തിലെ അത്ഭുതങ്ങളിലൊന്നായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന, പതിനേഴാം നൂറ്റാണ്ടിലെ അതിശയകരമായ വെള്ള മാർബിൾ കൊണ്ട് തീർത്ത താജ്മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ്.ഷാജഹാന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്നു മുംതാസ്, അവരുടെ പ്രണയകഥ ഇതിഹാസമാണ്.

ഇന്ത്യ, പേർഷ്യ, യൂറോപ്പ്, ഓട്ടോമൻ സാമ്രാജ്യം എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികളെയും ആയിരത്തോളം ആനകളെയും ശവകുടീരം പണിയാൻ കൊണ്ടുവന്നു എന്ന് പറയപ്പെടുന്നു. ഏകദേശം 20  വർഷങ്ങൾ എടുത്തത്രെ ഇത് പണികഴിക്കാൻ..
ശവകുടീരത്തിനകത്ത്, കൊത്തുപണികളും വിലയേറിയ കല്ലുകളും കൊണ്ട് അലങ്കരിച്ച ഒരു അഷ്ടഭുജാകൃതിയിലുള്ള മാർബിൾ അറ അതാണ് മുംതാസ് മഹലിന്റെ ശവകുടീരം.

താജ്മഹലിന്റെ ഗേറ്റിൽ  ഒരു സെക്യൂരിറ്റി പട തന്നെയുണ്ട്. ഏതോ VVIP വരുന്നുണ്ടത്രേ.. ഈ VVIP കളെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിൽ ... എന്റെയും ജംഷിയുടെയും മൊബൈൽ ഫോണുകൾ അവിടെ സെക്യൂരിറ്റിയെ ഏൽപ്പിക്കേണ്ടതായി വന്നു. മൊബൈൽ ഫോണുകൾ അകത്ത് വിലക്കപ്പെട്ടിരിക്കുന്നു. മൊബൈൽ ഫോണുകൾ സെക്യൂരിറ്റിയെ ഏൽപ്പിച്ചു ഞങ്ങൾ ആ സ്വർഗ്ഗ ഭവനത്തിൽ പ്രവേശിച്ചു.... അങ്ങിനെ ഞാൻ ' താജ്മഹൽ കണ്ടവരുടെ ' ഗണത്തിൽ പെട്ടു .ഒരു കണക്കു പ്രകാരം പ്രതിവർഷം ഏകദേശം 3 ദശലക്ഷം ആളുകൾ താജ്മഹൽ സന്ദർശിക്കുന്നു.
ചരിത്രത്തിനെല്ലാം  മൂക സാക്ഷിയായി യമുനാ നദി ഒഴുകി കൊണ്ടേയിരിക്കുന്നു. താജ്മഹൽ കാണാൻ ഞങ്ങൾ അകത്തു കയറിയപ്പോ ഓട്ടോ ഡ്രൈവർ രാജു ചെറുതായി കഴിച്ചോ എന്നൊരു സംശയം.. അയാളുടെ സംസാരത്തിൽ ചെറിയൊരു മാറ്റം.. വേറെ രക്ഷയില്ല യാത്ര തുടരുക തന്നെ....
ആഗ്ര കോട്ട
ആഗ്ര നഗരത്തിലെ ചരിത്രപരമായ കോട്ടയാണ് ആഗ്ര കോട്ട.യുനെസ്കോയുടെ ലോക പൈതൃക സ്ഥലം കൂടിയാണിത് . രാജസ്ഥാനിൽ നിന്നുള്ള ചുവപ്പു കല്ലുകൾ ഉപയോഗിച്ചാണ് കോട്ട നിർമിച്ചിരിക്കുന്നത്. ൪൦൦൦ ആളുകൾ ചേർന്ന് 8  വർഷം എടുത്തത്രെ ഈ കോട്ട പണികഴിക്കാൻ .

1638 വരെ മുഗൾ രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്നു ഇത്. അതിനു ശേഷം മുഗളന്മാരുടെ തലസ്ഥാനം ഡൽഹിക്കു മാറ്റുകയായിരുന്നല്ലോ . മനസ്സ് കൊണ്ട് പല കാര്യത്തിലും മുഗളന്മാരോട് അസൂയ തോന്നി...

ഓട്ടോ ഡ്രൈവർ രാജു പറഞ്ഞപ്പോഴാണ് ആഗ്രയിൽ നിന്ന് തിരിച്ചു ഡൽഹിക്കു പോകേണ്ട ട്രെയിനിന്റെ സമയമായെന്ന് ഓർത്തത് ...സമയം വൈകിയിരിക്കുന്നു.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഡൽഹി വിശേഷങ്ങൾ ഇനി പിന്നീടൊരിക്കൽ ആവട്ടെ...

എന്റെ എല്ലാ വായനക്കാർക്കും നന്ദി...

ഫൈസൽ പൊയിൽകാവ്

Wednesday, July 8, 2020

Can You Identify this Personality ?



അറിയണം നമ്മൾ ഇദ്ദേഹത്തെ....
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച ഒരു ചൈനീസ് ഡോക്ടർ ലി വെൻലിയാങ്.  ഇദ്ദേഹം പിന്നീട് കൊറോണ വൈറസ് ബാധിച്ചു  മരണപ്പെട്ടു..


Courtesy : https://www.bbc.com

Tuesday, July 7, 2020

വള്ളി മാങ്ങ

വള്ളി മാങ്ങയെ അറിയാം .......

കണ്ടാൽ മുന്തിരിക്കുല പോലെയിരിക്കും. പേര് വള്ളി മാങ്ങ . അതു കൊണ്ടു തന്നെ പലരുടെയും സംശയമാണ് വള്ളി മാങ്ങയും കാടൻ മുന്തിരിയും ഒന്നാണോ? ഇതിനെക്കുറിച്ച് പഠനം നടത്തുന്ന ബോട്ടണിസ്റ്റുകൾ പറയുന്നു, സംശയം വേണ്ട, രണ്ടും ഒന്നു തന്നെയാണ്. മാത്രവുമല്ല. മലയാളത്തിൽ   വേറെയും പല പേരുകളിൽ ഇതറിയപെടുന്നുവെന്നതാണ് മറ്റൊരു കൗതുകം .മുന്തിരി കുടുംബത്തിൽപ്പെടുന്ന   Ampelocissus Latifolia എന്ന ശാസ്ത്രീയ നാമത്തിൽ വൈൽഡ് ഗ്രേപ് ,ജംഗിൾ ഗ്രേപ് വൈൻ    എന്നിങ്ങനെയറിയപ്പെടുന്നതും ആയ ഇതിനെ ഞെരിഞൻ പുളിയെന്നും ചെറുവള്ളിക്കായ എന്നും വിളിക്കുന്നു. കന്നഡയിൽ ബിലി ഹംമ്പുവെന്നറിയപ്പെടുന്ന ഇതിന്‍റെ  മറ്റ് മലയാള പേരുകൾ  കരണ്ട വള്ളി, ചെമ്പ്ര വള്ളി, വലിയ പീരപ്പെട്ടിക്ക, എന്നിങ്ങനെയാണ്.

പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലും ചില സംരംക്ഷിത ബോട്ടാണിക്കൽ ഗാർഡനുകളിലും മാത്രം ഇപ്പോൾ കണ്ടു വരുന്ന വള്ളി മാങ്ങ പണ്ട് നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു.  സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതലായി വളരുന്നത്. ചെടിയുടെ വളർച്ചക്ക് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ അരുവികൾ ഉള്ള മലയോര മേഖലയിൽ ഇത് വളരാൻ എളുപ്പമാണ് ബോട്ടണിസ്റ്റ് കെ.എ. ബിജു പറഞ്ഞു.    ആദിവാസി പാരമ്പര്യ വൈദ്യൻമാർ മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന ചെടിയുടെ തണ്ടുകളും ഇലയും കായ്കളും ഔഷധ ഗുണമുള്ളതാണ്. ഇതിന്‍റെ  വേര് ചില രോഗങ്ങൾക്ക് ഒറ്റമൂലി ആയി ഉപയോഗിക്കാറുണ്ട്. പഴുത്ത കായ്കൾക്ക്     പുളിരസവും പാകത്തിന് പഴുപ്പാകാത്തതിന് ചെറിയ ചൊറിച്ചിലും ഉണ്ടെങ്കിലും കായ്കൾ ഭക്ഷ്യയോഗ്യമാണ്. കായ്കൾ കൂടുതലായി അച്ചാറിനാണ് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിലെ ആദിവാസികൾ വള്ളി മാങ്ങയെ ചൊറിയൻ പുളി എന്നും വള്ളിയെ അമർച്ച കൊടി എന്നും  വിളിക്കാറുണ്ട്.

പടർന്ന് വളരുന്ന വള്ളികളിൽ കുലകളായി കായ്ക്കുന്നു. പൂക്കൾ വിരിയുമ്പോൾ ഇളം മെറൂൺ നിറവും കായ്കൾ പഴുക്കമ്പോൾ പഴുക്കാത്ത മുന്തിരി കുലയുടെ നിറവുമായിരിക്കും. ഒരു കുലയിൽ ചിലപ്പോൾ ഒരു കിലോ വരെ കായ്കൾ ഉണ്ടാകും. വനത്തോട് ചേർന്നുള്ള ആദിവാസി സങ്കേതങ്ങളിൽ ആദിവാസികൾ ഇപ്പോഴും വള്ളി മാങ്ങ ശേഖരിച്ച് ഉപയോഗിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് വേലൂട മല  ഇപ്പോഴും വള്ളി മാങ്ങ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഇന്ത്യ കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വള്ളി മാങ്ങ ധാരാളമായി ഉണ്ട്. സന്ധിവേദന, അസ്ഥിവേദന, വയറുവേദന ,ന്യൂമോണിയ എന്നിവക്കാണ് ഇത് ഔഷധമായി ഉപയോഗിക്കുന്നത്. ശ്രീകാന്ത്  ഇഞാലിക്കറിന്‍റെ   Flowers of sahyadri എന്ന പുസ്തകത്തിൽ വള്ളി മാങ്ങയെക്കുറിച്ച് പരമാർശമുണ്ട്.
കാസർഗോഡ്  കാഞ്ഞങ്ങാട് സ്വദേശിയും ലണ്ടൻ സസക്സ് സർവ്വകലാശാലയിലെ നരവംശശാസ്ത്ര പി.ജി. വിദ്യാർത്ഥിയുമായ ബിനേഷ് ബാലൻ തന്‍റെ  പഠനത്തിന്‍റെ  ഭാഗമായി വീടിനടുത്ത് നിന്ന് കഴിഞ്ഞ ദിവസം വള്ളിമാങ്ങ ശേഖരിച്ചിരുന്നു. കേരളത്തിന്‍റെ  ജൈവ വൈവിധ്യ സമ്പുഷ്ടതയുടെ അടയാളങ്ങളിലൊന്നാണ് വള്ളി മാങ്ങ പോലുള്ള ചെടികളുടെ സാന്നിദ്ധ്യം. വികസനത്തിന്‍റെ  പേരിൽ കാടും നാടും വെട്ടി വെളിപ്പിച്ചപ്പോൾ നമുക്ക് നഷ്ടമാകുന്നതും ഈ ജൈവവൈവിധ്യ സമ്പന്നതയാണ്.

(കടപ്പാട് )
Lijo Joseph
KTG യോട് തന്നെ
Google