Wednesday, July 8, 2020

Can You Identify this Personality ?



അറിയണം നമ്മൾ ഇദ്ദേഹത്തെ....
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച ഒരു ചൈനീസ് ഡോക്ടർ ലി വെൻലിയാങ്.  ഇദ്ദേഹം പിന്നീട് കൊറോണ വൈറസ് ബാധിച്ചു  മരണപ്പെട്ടു..


Courtesy : https://www.bbc.com

Tuesday, July 7, 2020

വള്ളി മാങ്ങ

വള്ളി മാങ്ങയെ അറിയാം .......

കണ്ടാൽ മുന്തിരിക്കുല പോലെയിരിക്കും. പേര് വള്ളി മാങ്ങ . അതു കൊണ്ടു തന്നെ പലരുടെയും സംശയമാണ് വള്ളി മാങ്ങയും കാടൻ മുന്തിരിയും ഒന്നാണോ? ഇതിനെക്കുറിച്ച് പഠനം നടത്തുന്ന ബോട്ടണിസ്റ്റുകൾ പറയുന്നു, സംശയം വേണ്ട, രണ്ടും ഒന്നു തന്നെയാണ്. മാത്രവുമല്ല. മലയാളത്തിൽ   വേറെയും പല പേരുകളിൽ ഇതറിയപെടുന്നുവെന്നതാണ് മറ്റൊരു കൗതുകം .മുന്തിരി കുടുംബത്തിൽപ്പെടുന്ന   Ampelocissus Latifolia എന്ന ശാസ്ത്രീയ നാമത്തിൽ വൈൽഡ് ഗ്രേപ് ,ജംഗിൾ ഗ്രേപ് വൈൻ    എന്നിങ്ങനെയറിയപ്പെടുന്നതും ആയ ഇതിനെ ഞെരിഞൻ പുളിയെന്നും ചെറുവള്ളിക്കായ എന്നും വിളിക്കുന്നു. കന്നഡയിൽ ബിലി ഹംമ്പുവെന്നറിയപ്പെടുന്ന ഇതിന്‍റെ  മറ്റ് മലയാള പേരുകൾ  കരണ്ട വള്ളി, ചെമ്പ്ര വള്ളി, വലിയ പീരപ്പെട്ടിക്ക, എന്നിങ്ങനെയാണ്.

പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലും ചില സംരംക്ഷിത ബോട്ടാണിക്കൽ ഗാർഡനുകളിലും മാത്രം ഇപ്പോൾ കണ്ടു വരുന്ന വള്ളി മാങ്ങ പണ്ട് നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു.  സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതലായി വളരുന്നത്. ചെടിയുടെ വളർച്ചക്ക് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ അരുവികൾ ഉള്ള മലയോര മേഖലയിൽ ഇത് വളരാൻ എളുപ്പമാണ് ബോട്ടണിസ്റ്റ് കെ.എ. ബിജു പറഞ്ഞു.    ആദിവാസി പാരമ്പര്യ വൈദ്യൻമാർ മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന ചെടിയുടെ തണ്ടുകളും ഇലയും കായ്കളും ഔഷധ ഗുണമുള്ളതാണ്. ഇതിന്‍റെ  വേര് ചില രോഗങ്ങൾക്ക് ഒറ്റമൂലി ആയി ഉപയോഗിക്കാറുണ്ട്. പഴുത്ത കായ്കൾക്ക്     പുളിരസവും പാകത്തിന് പഴുപ്പാകാത്തതിന് ചെറിയ ചൊറിച്ചിലും ഉണ്ടെങ്കിലും കായ്കൾ ഭക്ഷ്യയോഗ്യമാണ്. കായ്കൾ കൂടുതലായി അച്ചാറിനാണ് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിലെ ആദിവാസികൾ വള്ളി മാങ്ങയെ ചൊറിയൻ പുളി എന്നും വള്ളിയെ അമർച്ച കൊടി എന്നും  വിളിക്കാറുണ്ട്.

പടർന്ന് വളരുന്ന വള്ളികളിൽ കുലകളായി കായ്ക്കുന്നു. പൂക്കൾ വിരിയുമ്പോൾ ഇളം മെറൂൺ നിറവും കായ്കൾ പഴുക്കമ്പോൾ പഴുക്കാത്ത മുന്തിരി കുലയുടെ നിറവുമായിരിക്കും. ഒരു കുലയിൽ ചിലപ്പോൾ ഒരു കിലോ വരെ കായ്കൾ ഉണ്ടാകും. വനത്തോട് ചേർന്നുള്ള ആദിവാസി സങ്കേതങ്ങളിൽ ആദിവാസികൾ ഇപ്പോഴും വള്ളി മാങ്ങ ശേഖരിച്ച് ഉപയോഗിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് വേലൂട മല  ഇപ്പോഴും വള്ളി മാങ്ങ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഇന്ത്യ കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വള്ളി മാങ്ങ ധാരാളമായി ഉണ്ട്. സന്ധിവേദന, അസ്ഥിവേദന, വയറുവേദന ,ന്യൂമോണിയ എന്നിവക്കാണ് ഇത് ഔഷധമായി ഉപയോഗിക്കുന്നത്. ശ്രീകാന്ത്  ഇഞാലിക്കറിന്‍റെ   Flowers of sahyadri എന്ന പുസ്തകത്തിൽ വള്ളി മാങ്ങയെക്കുറിച്ച് പരമാർശമുണ്ട്.
കാസർഗോഡ്  കാഞ്ഞങ്ങാട് സ്വദേശിയും ലണ്ടൻ സസക്സ് സർവ്വകലാശാലയിലെ നരവംശശാസ്ത്ര പി.ജി. വിദ്യാർത്ഥിയുമായ ബിനേഷ് ബാലൻ തന്‍റെ  പഠനത്തിന്‍റെ  ഭാഗമായി വീടിനടുത്ത് നിന്ന് കഴിഞ്ഞ ദിവസം വള്ളിമാങ്ങ ശേഖരിച്ചിരുന്നു. കേരളത്തിന്‍റെ  ജൈവ വൈവിധ്യ സമ്പുഷ്ടതയുടെ അടയാളങ്ങളിലൊന്നാണ് വള്ളി മാങ്ങ പോലുള്ള ചെടികളുടെ സാന്നിദ്ധ്യം. വികസനത്തിന്‍റെ  പേരിൽ കാടും നാടും വെട്ടി വെളിപ്പിച്ചപ്പോൾ നമുക്ക് നഷ്ടമാകുന്നതും ഈ ജൈവവൈവിധ്യ സമ്പന്നതയാണ്.

(കടപ്പാട് )
Lijo Joseph
KTG യോട് തന്നെ

ഡൽഹി വിശേഷങ്ങൾ - രണ്ടാം ഭാഗം


നേരത്തെ പറഞ്ഞ പോലെ ട്രെയിൻ എട്ടു മണിയോടുകൂടി ഡൽഹി നിസാമുദ്ധീൻ സ്റ്റേഷനിൽ എത്തി.സ്റ്റേഷന്  പുറത്ത് ഇറങ്ങിയതും ഓട്ടോ വാല ഞങ്ങൾക്ക് ചുറ്റും കൂടി...  അസീസ് ഭായ് ഞങ്ങളെയും കാത്ത് സ്റ്റേഷനിൽ തന്നെയുള്ളത് നന്നായി. അല്ലെങ്കിൽ ഞങ്ങൾ ഒന്ന് വട്ടം കറങ്ങിയേനെ.. ഇനി മൂന്ന് ദിവസം അസീസ്‌ക്കയുടെ  അതിഥിയായ് അവരുടെ കൂടെ...അസീസ്‌ക്ക എത്രയോ വർഷമായി ഡൽഹിയിലാണ് . അദ്ദേഹത്തിന് നല്ല ലോക പരിചയമുണ്ട് ..പഠിച്ചതൊക്കെ അലിഗർ സർവ്വകലാശാലയിൽ ആണ് ..നന്നായി ഹിന്ദിയും ഉറുദുവും സംസാരിക്കും.. . ആരുടെയും മനസ്സ് കീഴ്പ്പെടുത്തുന്ന വശ്യമായ ഇടപെടൽ...

അസീസ്ക്ക  താമസിക്കുന്നത് ദരിയാഗഞ്ചിലാണ്  , ഡൽഹിയിലെ ഏറ്റവും തിരക്കേറിയ പുസ്തക പ്രസാധക , പുസ്തക വിപണന മേഖലയാണ് ദരിയാഗഞ്ച ... സിവിൽ സെർവീസിന് തയ്യാറെടുക്കുന്ന കുറച്ചു പേരെ അവിടെ വെച്ച് പരിചയപ്പെട്ടു.. പുതിയ റഫറൻസ് പുസ്തകങ്ങൾ പോലും പാതി വിലക്ക് ഈ മാർക്കറ്റിൽ ലഭ്യമാണ്. ഞായറാഴ്ചകളിൽ പുസ്തകച്ചന്ത ഉണ്ടാവാറുണ്ട്‌ ഇവിടെ...പുസ്തകങ്ങളിൽ അധികവും മത്സര പരീക്ഷകൾക്കുള്ളതാണ് .ദരിയാഗഞ്ചിൽ 2nd hand ബുക്ക്സ് കിട്ടുന്ന കടകൾ ഉണ്ട്.  ലോകത്തെ എല്ലാ പുസ്തകങ്ങളും അവിടെ കിട്ടും. കഷ്ടപ്പെട്ട് തിരഞ്ഞു കണ്ടുപിടിക്കണം എന്നു മാത്രം.  ഞാനും ജംഷിയും ദരിയാഗഞ്ചിലൂടെ കുറെ നടന്നു. അവിടെ നിന്ന് ശകുന്തളാ ദേവിയുടെ കുറച്ചു puzzle Books വാങ്ങി..


ദരിയാഗഞ്ചിൽ സീനത്തുൽ മസ്ജിദിനരികിലാണ് അസീസ് ക്കയുടെ  താമസം. ഔറംഗസീബ് ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പ്രധാന ഭാര്യയായ ദിൽറാസ് ബാനു ബീഗത്തിന്റെയും രണ്ടാമത്തെ മകളായിരുന്നു സീനത്ത്-ഉൻ-നിസ്സ . അവരുടെ പേരിലാണ് ഈ മസ്ജിദ് അറിയപ്പെടുന്നത് .

മുഗൾ രാജവംശത്തെ കലാ ചാതുരിയുള്ള മനോഹരമായ  പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരുന്ന ആളുകളുടെ എണ്ണം കുറവാണ്.. പക്ഷെ അവിടത്തെ അന്തരീക്ഷം നമ്മെ വർഷങ്ങൾ പിന്നോട്ട് കൂട്ടി കൊണ്ട് പോകുന്നുണ്ട്.. മുഗളന്മാരുടെ ഡൽഹി ഭരണ കാലം സ്കൂൾ ക്ലാസ്സിൽ പഠിച്ചത് ഓർമ്മയിൽ ഓടിയെത്തി.. അക്‌ബറും , ഷാജഹാനും , ഔറംഗസീബ് അവരുടെ ഭരണ പരിഷ്‌കാരങ്ങൾ ഒക്കെ എത്ര പ്രാവശ്യം ഉരുവിട്ട് പഠിച്ചിരിക്കുന്നു... 

നാളെയാണ് ഇന്റർവ്യൂ .. സത്യത്തിൽ ഇന്റർവ്യൂവിനാണ് വന്നതെന്ന കാര്യം പോലും ഞാൻ മറന്നിരിക്കുന്നു.. രാവിലെ പത്തുമണിക്ക്  അവിടത്തെ പ്രശസ്തമായ ഒരു സ്റ്റാർ ഹോട്ടലിൽ വെച്ചാണ് ഇന്റർവ്യൂ..  രാവിലെ അസീസ്ക്ക അവിടെ ഡ്രോപ്പ് ചെയ്തു. അവിടെ എത്തിയപ്പോൾ കുറച്ചു മലയാളികൾ ടൈയും കോട്ടും ഒക്കെ ഇട്ട് ഇരിക്കുന്നു.. ഞാൻ മാത്രം കോട്ടും ടൈയും ഇല്ലാതെ ... ആദ്യം ഒരു ചമ്മൽ തോന്നി..  ട്രെയിൻ ടിക്കറ്റ് കാണിച്ചപ്പോൾ അതിന്റെ ഫെയർ അപ്പൊ തന്നെ അവർ തന്നു... 
പിന്നെ എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പ്... എനിക്കാണെങ്കിൽ ഇത് ഒന്ന് എങ്ങിനെയെങ്കിലും കഴിഞ്ഞെങ്കിൽ എന്ന ചിന്തയും....അവസാനം എന്റെ ഊഴമെത്തി.. നാല് പേർ ചേർന്ന ഇന്റർവ്യൂ ബോർഡ് അതിൽ ഒരാൾ അറബിയും.... അവർ കുറെ എന്തൊക്കെയോ ചോദിച്ചു.. അന്നും ഇന്നും കമ്പ്യൂട്ടർ സയൻസ്  എന്ന കടലിനു മുൻപിൽ പകച്ചു നിൽക്കുന്ന വിദ്യാർഥിയാണല്ലോ ഞാൻ... അവസാനം സാലറിയെ കുറിച്ചായി ചോദ്യം.. പിന്നെ അവർ തന്നെ അതിന്റെ ഉത്തരവും പറഞ്ഞു...  

 ഇന്റർവ്യൂ കഴിഞ്ഞിറങ്ങിയപ്പോൾ നല്ല വിശപ്പ് .. ഹോട്ടലിൽ കയറി മുഗൾ ബിരിയാണി കഴിച്ചു.. നമ്മുടെ ബിരിയാണി പോലെയല്ല നല്ല ഒന്നാന്തരം സ്‌പൈസി സാധനം... നല്ല എരിവ് ഉണ്ട്. 

ഇന്നിനി കുത്തബ്മിനാർ കാണാൻ പോകാൻ തീരുമാനിച്ചു.. ഒരു ഓട്ടോയിൽ ഞങ്ങൾ 'മെഹ്‌റോളി' എത്തി . അവിടെയാണ് കുത്തബ്മിനാർ. ഡൽഹിയിലെ പൗരാണിക ഇസ്ലാമിക സ്മാരകങ്ങളിൽ ഒന്നാണ് കുത്തബ്മിനാർ .ഇത് 73 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന മിനാരങ്ങളിലൊന്നാണ് . യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക മിനാരവുമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ മിനാരറ്റ് അറബി, ബ്രാഹ്മി ലിഖിതങ്ങളുള്ള ഇന്ത്യയിലെ ആദ്യകാല ഇസ്ലാമിക ഘടനയായി കണക്കാക്കപ്പെടുന്നു. ഖുത്ബ്-ഉദ്-ദിൻ ഐബക്കിന്റെ പേരിലാണ് മിനാരത്തിന് പേര് നൽകിയിരിക്കുന്നത് .1600 വർഷം കഴിഞ്ഞിട്ടും തുരുമ്പിക്കാത്ത ' iron pillar ' ഞങ്ങൾ അവിടെ കണ്ടു.


നാളെ രാജ്ഘട്ട് പോവണം .. ഗാന്ധിയെ കാണാൻ.. രാഷ്ട്ര പിതാവിന്റെ സമാധി കാണണം എന്നുള്ളത് മനസ്സിലെ വലിയ ഒരാഗ്രഹമായിരുന്നു..
രാവിലെ നേരത്തെ ഉണർന്നു .. ജംഷിയെയും വിളിച്ചുണർത്തി.. കുളിയും ഭക്ഷണവും കഴിഞ്ഞു നേരെ രാജ്‌ഘട്ടിലേക്കു.. ജീവിതത്തിലെ ഒരു അനർഘ നിമിഷം.. ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഒരു പുണ്യാത്മാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പുണ്യ സ്ഥലം അതാണ് രാജ്ഘട്ട്.







Monday, July 6, 2020

കറൻസി നോട്ടും കോവിഡും : നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 നോട്ടുകൾ കൈമാറുമ്പോൾ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്..
 നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

• പണമിടപാടുകള്‍ക്കു മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക

• വ്യക്തികളുമായോ മറ്റു സ്ഥാപനങ്ങളുമായോ നടത്തുന്ന ഇടപാടിലൂടെ ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് ഉത്തമം.

• ബാക്കി തുക വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കൃത്യമായ പണം കൊടുത്തു ഇടപാടുകള്‍ നടത്തുന്നതായിരിക്കും ഉത്തമം.

• കറന്‍സികള്‍ എണ്ണുന്ന സമയത്ത് ഉമിനീര്‍തൊട്ടു എണ്ണാന്‍ പാടുള്ളതല്ല

• നാണയം/നോട്ടുകളുടെ വിനിമയം പരമാവധി കുറയ്ക്കുക

• ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുക.

 # Fight Against Covid
Courtesy : Mathrubhumi


ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് ഉത്തമം. • ഇത്തരത്തില്‍ ലഭിക്കുന്ന കറന്സികള്‍ കയ്യിലുള്ള കറന്‍സിയുമായി കൂ...

Read more at: https://www.mathrubhumi.com/health/specials/coronavirus/info/currency-notes-the-public-should-know--1.4817215
വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. കൊറോണവൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധ...

Read more at: https://www.mathrubhumi.com/health/specials/coronavirus/info/currency-notes-the-public-should-know--1.4817215
വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. കൊറോണവൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധ...

Read more at: https://www.mathrubhumi.com/health/specials/coronavirus/info/currency-notes-the-public-should-know--1.4817215

താജ്മഹൽ കണ്ടവരും കാണാത്തവരും

തീരാത്ത സ്നേഹത്തിന്റെ സ്മാരകം അതാണ് താജ്മഹൽ.. ജീവിതത്തിൽ എനിക്കും ലഭിച്ചു അങ്ങിനെ ഒരവസരം താജ്മഹൽ കാണാൻ....



പഠിപ്പു തീർന്നു നല്ല ഒരു ജോലിക്കായി ശ്രമിക്കുന്ന കാലം.. ജോബ് ഹണ്ടിങ് ( job hunting ) ന്റെ ഭാഗമായി ഗൾഫിൽ ഒരു ഇന്റർനാഷണൽ സ്കൂളിക്കുള്ള ഒഴിവിലേക്ക് ഞാനും അപേക്ഷിച്ചു.. ഫസ്റ്റ് റൌണ്ട് ടെലിഫോൺ ഇന്റർവ്യൂആണ് ..അത് കഴിഞ്ഞപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം മലയാളിയുടെ എന്നത്തേയും പ്രശ്നമായ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തന്നെ.ജോബ് മാർക്കറ്റിൽ അതിന് ഓരോമന പേരുണ്ട് അതാണ് Mother Tongue Influence ( MTI )  . ഇംഗ്ലീഷ് പറയുമ്പോൾ നാം അറിയാതെ നമ്മുടെ പുന്നാര മലയാള ഉച്ചാരണം കടന്നുവരും അത് തന്നെ കാര്യം..

അങ്ങിനെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ ' You are selected , You have to reach Delhi for the final interview' . അന്നുണ്ടായത്ര സന്തോഷം  ഗവണ്മെന്റ് ജോലി ലഭിച്ചപ്പൊ പോലും ഞാൻ അനുഭവിച്ചിട്ടില്ല... കാരണം ജോലി കിട്ടുക എന്നതിനേക്കാൾ ഡൽഹി കാണുക എന്നുള്ള മോഹം പൂവണിയാൻ പോവുന്നു.അതും നയാ പൈസ ചിലവില്ലാതെ....
ഡൽഹിക്കും തിരിച്ചും പോകാനുള്ള ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് അവരുടെ വക ഫ്രീ.....ഇന്റർവ്യൂ കൺഫെർമേഷൻ ഇമെയിൽ വന്നു... ഇന്റർവ്യൂ ഡേറ്റും വെന്യൂവും കിട്ടി... ഇനി യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം...

 ആദ്യമായിട്ടാണ് ഇത്രയും ദൂരം ഒറ്റയ്ക്ക് ...വീട്ടിൽ കാര്യം പറഞ്ഞപ്പോ ഒറ്റക്ക് പോവേണ്ട എന്ന ഉപദേശം... എന്ത് ചെയ്യും അവസാനം ഒരു ഉപായം കണ്ടെത്തി. പെങ്ങളെ മോൻ ജംഷിയെ കൂടെ കൂട്ടാൻ തീരുമാനിച്ചു..ഇക്കാര്യം പറഞ്ഞപ്പോ അവനു പെരുത്ത് സന്തോഷം . വടകര റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിസാമുദ്ധീൻ ട്രെയിനിൽ യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത...പിന്നെ അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ.. താജ്മഹൽ, ഇന്ത്യ ഗേറ്റ് , രാജ്ഘട്ട് , കുത്തബ്മിനാർ, ആഗ്ര കോട്ട....

എന്റെ ഓർമ്മ ശരിയാണെങ്കിൽ വടകരയിൽ നിന്നും രാവിലെ ബോര്ഡിങ്.. പക്ഷെ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ കാരണം  ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ കയറണം... അങ്ങിനെ രാവിലെ പരശുറാം എക്സ്പ്രസിൽ ഷൊർണ്ണൂരേക്ക്....

ട്രെയിൻ യാത്രകൾ നമുക്ക് തരുന്ന അനുഭവം അനിർവചനീയമാണ്.. പല തരത്തിലും വേഷത്തിലുമുള്ള ആളുകൾ... റെയിൽവേ പ്ലാറ്റ്ഫോമുകൾ ... യാത്ര തുടങ്ങിയതേ ഉള്ളു... ഞാൻ യാത്ര ചെയ്യുന്ന ബോഗിയിൽ അധികവും പട്ടാളക്കാർ.. അവധി കഴിഞ്ഞു കാശ്മീരിലേക്കും മറ്റും തിരിച്ചു പോവുന്നവർ... ഞങ്ങളെ കണ്ടപാടെ അവർക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു... ഞങ്ങളുടെ ബാഗ് ചെയിൻ ഇട്ട് പൂട്ടാത്തത് എന്തെ എന്ന് അവർ ചോദിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത് അവരൊക്കെ അവരുടെ ബാഗുകൾ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു.  സ്ലീപ്പർ കോച്ച് ആണെങ്കിലും ഇടക്ക് പലരും കയറി ഇറങ്ങുന്നു.. കേരളം വിട്ടാൽ  സ്ലീപ്പർ കോച്ച് ജനറൽ കോച്ച് എന്നുള്ള വ്യത്യാസമൊന്നുമില്ല... എല്ലാരും എല്ലാ ബോഗിയിലും യാത്ര ചെയ്യുന്നു...ട്രെയിൻ യാത്രയിൽ വെച്ച് കാണ്ണുർ സ്വദേശി രതീഷിനെ പരിചയപ്പെട്ടു.. കല്യാണം കഴിഞ്ഞു മടക്ക യാത്രയിലാണ് രതീഷ്.. CRPF ൽ ജോലി ചെയ്യുന്ന രതീഷ് കാശ്മീരിലേക്കാണ്... ഞങ്ങൾ ഒത്തിരി വിശേഷങ്ങൾ പറഞ്ഞു... എന്തോ മനസ്സുകൊണ്ട് രതീഷുമായി വേഗം അടുപ്പത്തിലായി...

ആ വർഷമായിരുന്നു ആദ്യമായി ഇൻസാസ് റൈഫിൾ ഇന്ത്യൻ പട്ടാളം ഉപയോഗിക്കാൻ തുടങ്ങിയത്...രതീഷ് അതിന്റെ പ്രവർത്തനവും മറ്റും എനിക്ക് വിശദീകരിച്ചു തന്നു...  രതീഷിനു പോകാനുള്ളത് മഞ്ഞുമലകളാൽ ചുറ്റപ്പെട്ട പഹൽഗാമിലേക്കാണ്..അവിടെ പലപ്പോഴും ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്കു പോകുമത്രേ.. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്.. ആദ്യമായി ഇത്രയും അടുത്ത് നമ്മുടെ ഒരു ധീര ജവാനുമൊത്ത് യാത്ര ചെയ്യാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിച്ചു... ട്രെയിൻ യാത്ര അങ്ങിനെയാണ്  നിനച്ചിരിക്കാതെ ചില അവസരങ്ങൾ നമ്മെ തേടി വരും.

ഞങ്ങളുടെ സുരക്ഷ എത്ര വേഗമാണ് രതീഷ് ഏറ്റെടുത്തത് .. അവന്റെ ബാഗുമായി ഞങ്ങളുടെ ബാഗും ചെയിൻ ഇട്ടു പൂട്ടി. ഞങ്ങളുടെ ലഗേജ് സുരക്ഷിതമാക്കി... ഇതാണ് ഒരു പട്ടാളക്കാരന്റെ മനസ്സ്. നമ്മൾ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമാവാൻ സ്വന്തം ജീവൻ ബലി കഴിക്കാൻ സ്വയം സന്നദ്ധരായവർ... രതീഷിന്റെ നാടും, വീടും ,ജോലിയും ഒക്കെ കുറെ സംസാരിച്ചു...എല്ലാവരും ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിട്ടും ഞാനും രതീഷും കുറെ നേരം പിന്നെയും സംസാരിച്ചിരുന്നു...കല്യാണം കഴിഞ്ഞു ഒറ്റക്ക് തിരിച്ചു പോവുന്നതിന്റെ ഒരു നോവ് അവന്റെ വാക്കുകളിൽ ഞാൻ വായിച്ചു... പിന്നെ എപ്പോഴോ ബർത്തിൽ കയറി കിടന്നു....പാള ത്തിലൂടെ ട്രെയിൻ ചക്രങ്ങൾ ഉരസുന്ന ശബ്ദം ... ഉറക്കം വരുന്നതേയില്ല  ..  ജംഷി മേലെ ബെർത്തിൽ നല്ല ഉറക്കം പിടിച്ചിരിക്കുന്നു..40  മണിക്കൂർ  നീളുന്ന ട്രെയിൻ യാത്ര ഒരനുഭവം തന്നെ...

കപ്പലണ്ടി ( കടല ) വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട് പക്ഷെ പുഴുങ്ങിയത് കഴിക്കുന്നത് ആദ്യമായിട്ടാണ് ..യാത്രയിലുടനീളം കപ്പലണ്ടി വിൽക്കുന്ന സ്ത്രീകളെ ധാരാളം കാണാം ..
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.  രതീഷ് നേരത്തെ ഉണർന്നെന്നു തോന്നുന്നു.. ട്രെയിനിന്റെ ജാലകത്തിലൂടെ ഓടി മറയുന്ന കാഴ്ചകൾ നോക്കിയിരിക്കയാണ് അവൻ. വല്ലാത്ത വിരഹ ദുഃഖം അവൻ അനുഭവിക്കുന്നെന്ന് മനസ്സിലായി... അന്ന് എന്റെ വിവാഹം കഴിയാത്തത് കൊണ്ട് വിരഹത്തിന്റെ വേദന എനിക്ക് അറിയില്ലായിരുന്നു... പിന്നെ ഗൾഫ് യാത്ര പോയപ്പോഴാണ് വിരഹം എന്താണെന്ന് ഞാൻ അറി ഞ്ഞത് .

അടുത്ത സ്റ്റേഷനിൽ വെച്ചു ഹിജിഡകൾ  കൂട്ടത്തോടെ കംപാർട്മെന്റിൽ കയറാൻ തുടങ്ങി .. രതീഷ് നേരത്തെ ആ കാര്യം സൂചിപ്പിച്ചതിനാൽ ഞാൻ ചില മുൻകരുതൽ എടുത്തിരുന്നു.. അവർ യാത്രക്കാരോട് പൈസ ആവശ്യപ്പെടുന്നുണ്ട്.. പൈസ കൊടുത്തില്ലെങ്കിൽ പാവാട പൊക്കി കാണിക്കുക പോലുള്ള വിക്രിയകൾ അവർ കാണിക്കുന്നുമുണ്ട്....അതിനിടയിൽ ഒരു യാത്രക്കാരനെ അവരിലൊരാൾ കയറി ഉമ്മ വെച്ചു ...മൊത്തത്തിൽ ആകെ ബഹളം.. ഞാൻ വേഗം ഒരു പത്ത് രൂപ നോട്ട് അവർക്ക് കൊടുത്തു തടി രക്ഷിച്ചു.. ഇങ്ങനെയുള്ള അനുഭവം  കുടുംബത്തോടൊപ്പമുള്ള  ട്രെയിൻ യാത്ര ഒഴിവാക്കുന്നതിന് ഒരു കാരണമായിട്ടുണ്ട് ... അവർ എന്തൊക്കെ വൃത്തികേടുകൾ ആണ് കാണിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല...
ഹിജഡകൾ ഇങ്ങനെ ആവുന്നതിന്റെ മുഖ്യ കാരണം  അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന നമ്മുടെ പൊതു ബോധം തന്നെ...അവരുടെതല്ലാത്ത കാരണത്താൽ ജീവിക്കാൻ അവകാശം നഷ്ടപ്പെടുന്നവർ.. ഞാൻ എന്നും അവരോടപ്പമാണ് .. ഇനിയും നമ്മൾ അവരെ അകറ്റി നിർത്തി കൂടാ.....

യാത്ര തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം 14  മണിക്കൂർ കഴിഞ്ഞിരിക്കുന്നു... നല്ല വിശപ്പുണ്ട് . ട്രെയിനിൽ കിട്ടുന്ന ഫുഡ് തന്നെ ശരണം....രണ്ടു വടയും ചട്ട്ണിയും വാങ്ങി കഴിച്ചു ഒരു വിധം വിശപ്പടക്കി . ജംഷിക്ക് നല്ല തലവേദന ചെറിയ ഛർദിയും ഉണ്ട്... ഗുളിക കരുതിയതിനാൽ അവൻ അത് കഴിച്ചു വീണ്ടും കിടന്നു...
ഞാനും രതീഷും വീണ്ടും വർത്തമാനത്തിൽ മുഴുകി... ട്രെയിൻ വിൻഡോയിലൂടെ കൃഷി ഭൂമികൾ അതിവേഗം ഓടി  മറയുന്നു...
പ്രതീക്ഷിക്കാതെ മാനം കറുത്തിരുണ്ടു .. നല്ല ഒരു മഴ കോൾ ഉണ്ട്... പെട്ടെന്നൊരു മഴ .. നല്ല പുതിയമണ്ണിന്റെ മണം ..  ഇന്ദിരാഗാന്ധിക്ക് ഏറെ പ്രിയമാണത്രെ ഈ മണം ..

( വരണ്ട മണ്ണിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ സുഗന്ധമാണ് പെട്രിച്ചോർ (/ ɛpɛtrɪkɔːr /). ഗ്രീക്ക് പുരാണത്തിലെ ദേവന്മാരുടെ സിരകളിൽ ഒഴുകുന്ന ദ്രാവകം ഗ്രീക്ക് പെട്ര (πέτρα), "പാറ", അല്ലെങ്കിൽ പെട്രോസ് (πέτρος), "കല്ല്", īchōr (ἰχώρ) എന്നിവയിൽ നിന്നാണ് ഈ വാക് )

മഴ കുറച്ചു നേരം തിമർത്തു പെയ്തു.. അതുവരെ ആനുഭവപ്പെട്ട ചൂടിന് ഇത്തിരി ആശ്വാസം ...
മഴ ഒന്നുമാറിയപ്പോൾ അടുത്ത സ്റ്റേഷനിൽ നിന്നും കുറെ ഗ്രാമീണർ വണ്ടിയിൽ കയറി.. അവരുടെ കൈകളിൽ നിറയെ സപ്പോട്ട ( ചിക്കു ) ..നല്ല പഴുത്ത വാസനയുള്ള ഒരിനം.. ജീവിതത്തിൽ അതിനു മുൻപും ശേഷവും ഇത്രയും മധുരമുള്ള സപ്പോട്ട ഞാൻ കഴിച്ചിട്ടില്ല....
ചില സമയത്ത് വണ്ടി പല സ്റ്റേഷനുകളിലും കാത്തു കിടന്നു... ചിലപ്പോഴൊക്കെ മണിക്കൂറുകൾ വണ്ടി പിടിച്ചിട്ടു... ചില സമയത് വണ്ടി ഭ്രാന്തു പിടിച്ചപോലെ ഓടി കൊണ്ടിരുന്നു...
ട്രെയിനിലെ സൂര്യാസ്തമയത്തിനും നല്ല ചേലുണ്ട്... അസ്തമയത്തിന്റെ സൂര്യൻ യാത്രയിൽ തീർക്കുന്ന പ്രകൃതി സൗന്ദര്യം ഒന്ന് വേറെ തന്നെ...ഓരോ സമയത്തും നമ്മൾ കാണുന്ന ആകാശ കാഴ്ചകൾ അതി മനോഹരം ..
അസ്തമയ ആകാശ കാഴ്ചകൾ ക്യാൻവാസിൽ പകർത്താൻ ശ്രമിച്ച വാൻ ഗോഗ് എന്ന ലോക പ്രശസ്ത പെയിന്ററിനു വട്ടായെന്നു എവിടെയോ വായിച്ചതായി ഓർക്കുന്നു..

വീണ്ടും രാത്രി .. രതീഷ് അവന്റെ കൂടെ ജോലിചെയ്യുന്ന കുറച്ചു പേരെ കൂടി എനിക്ക് പരിചയപ്പെടുത്തി.. പലരും പല സ്ഥലങ്ങളിലായി വിന്യസിക്കപ്പെട്ട ജവാൻമാർ ...

 നാളെ ഒരു എട്ടു മണിയോടുകൂടി ഡൽഹി എത്തും ... ഇന്ന് കുറച്ചു കൂടി നേരത്തെ ബെർത്തിൽ  കയറി കിടന്നു...ട്രെയിൻ നല്ല സ്പീഡിൽ ഓടി കൊണ്ടിരിക്കുന്നു...




രണ്ടാം ഭാഗം




 
 

ലോംഗൻ പഴം


ലോംഗൻ പഴം
🌿🌿🌿🌿🌿


തെക്കൻ ഏഷ്യയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങൾ അടങ്ങിയ ഇൻഡോ-മലയൻ ജൈവവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ലോംഗൻ (ഡിമോകാർപ്പസ് ലോംഗൻ). (ശാസ്ത്രീയനാമം: Dimocarpus longan). ചോളപ്പൂവം, പൊരിപ്പൂവം, ചെമ്പുന്ന എന്നെല്ലാം അറിയപ്പെടുന്നു.

ലോംഗൻ മരം ആറേഴു മീറ്റർ വരെ ഉയരത്തിൽ വളരും. അതിശൈത്യത്തെ അതിന് അതിജീവിക്കാനാവില്ല. മണൽ താപനില നാലര ഡിഗ്രി സെന്റിഗ്രേഡിൽ താഴെപ്പോകാത്ത കാലാവസ്ഥയിലാണ് അതിനു വളരാൻ കഴിയുന്നത്. ലീച്ചി മരം കായ്ക്കുന്ന അതേസമയമാണ് ലോഗാന്റേയും ഫലകാലം.
ലോംഗൻ എന്ന പേരിന് "വ്യാളിയുടെ കണ്ണ്"(Dragon's Eye) എന്നാണർത്ഥം. തൊലി കളഞ്ഞ പഴം, വെളുത്ത് അർദ്ധസുതാര്യമായ മാസളഭാഗവും അതിനുള്ളിൽ കൃഷ്ണമണിപോലെ കാണപ്പെടുന്ന കുരുവും ചേർന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും എന്ന സൂചനയാണ് ആ പേരിൽ. കുരു ചെറുതും ഗോളാകൃതിയിൽ കറുപ്പു നിറമുള്ളതുമാണ്. നന്നായി പക്വമായ പഴത്തിന്റെ തൊലി, വിളവെടുത്തയുടനേ, കനം കുറഞ്ഞ് വഴക്കവും ഉറപ്പും ഉള്ളതായതിനാൽ പൊളിച്ചെടുക്കുക വളരെ എളുപ്പമാണ്. തൊലി ഈർപ്പമേറി കൂടുതൽ മൃദുവാകുമ്പോൾ പഴം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവുന്നു. തൊലിയുടെ മൃദുത്വം വിളവെടുപ്പു സമയത്തെ പഴത്തിന്റെ പക്വാവസ്ഥയും, ചെടിയുടെ ഇനവും, കാലാവസ്ഥയും മറ്റും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

നല്ല ഇനങ്ങളിൽ ഈ പഴം അതീവമധുരവും, രസപൂർണ്ണവുമാണ്. പഴമായി തിന്നുന്നതിനു പുറമേ, തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത് സൂപ്പുകളിലും, ചെറുപലഹാരങ്ങളിലും, മധുരവസ്തുക്കളിലും, മധുരപ്പുളി(sweet & sour) വിഭവങ്ങളിലും ഉപയോഗിക്കുന്നു.

ഉണങ്ങിയ ലോംഗൻ പഴത്തിനു ചൈനീസ് ഭാഷയിൽ ഗൂയിയുവാൻ എന്നറിയപ്പെടുന്നു. ചൈനീസ് പാചകത്തിൽ അത് ഭക്ഷണത്തിനൊടുവിൽ വിളമ്പുന്ന മധുരസൂപ്പുകളുടെ ചേരുവയാണ്. ചൈനയിലെ ആഹാരചികിത്സയും വൈദ്യവും അതിതെ വിരേചനൗഷധമായി കരുതുന്നു. ലോംഗൻ പഴത്തിന്റെ മാസളഭാഗം വെളുപ്പുനിറമാണെങ്കിലും ഉണങ്ങിയ പഴത്തിന്റെ നിറം തവിട്ടോ കറുപ്പോ ആണ്.

Courtesy: krishi kendra

Saturday, July 4, 2020

സാഹിത്യ സുല്‍ത്താനെ നാം അറിയാതെ പോവരുത് ....

ഇന്ന് ജൂലൈ 5 ബഷീറിന്റെ ഓർമ്മദിനം.. മലയാള സാഹിത്യത്തിൽ ഒരേ ഒരു സുൽത്താനേയുള്ളു അതാണ് വൈക്കം മുഹമ്മദ് ബഷീർ... ലോകം ഇത്രയേറെ ചർച്ച ചെയ്ത ഒരു സാഹിത്യകാരനെ  നാം അറിയാതെ പോവരുത്.. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 26 വര്ഷം.



ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ എന്നിങ്ങനെ ഒട്ടേറെ രചനകൾ.. പച്ചയായ സാധരണക്കാരന്റെ ഭാഷാ പ്രയോഗം .
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ അദ്ദേഹം പൊളിച്ചെഴുതി..പലതും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന കൃതികൾ.. പ്രണയവും,പ്രകൃതിയും , പട്ടിണിയും, യുദ്ധവും ഒക്കെ അദ്ദേഹത്തിന്റെ രചനകളിൽ വിഷയങ്ങളായി.




അദ്ദേഹത്തിന്റെ ഒരു രചനയും സങ്കൽപ്പ സൃഷ്ടികൾ എല്ലാ എന്നുള്ളതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്‌ ..അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിതം അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ് . ആ അനുഭവങ്ങളാണ് രചനകളിലൂടെ അദ്ദേഹം നമ്മോടു പറയാൻ ശ്രമിക്കുന്നതും...

ഫൈസൽ പൊയിൽക്കാവ്


Courtesy of Picture used : https://imalayalee.org/
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മ...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജൂലായ് 5ന് 22 വയസ് തികയുകയാണ്. ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
മലയാള സാഹിത്യത്തില്‍ ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
സാഹിത്യ സുല്‍ത്താനെ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
സാഹിത്യ സുല്‍ത്താനെ......

Read more at: https://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728
Google